Wednesday, December 21, 2011

ആനകുട്ടിയെ കാട്ടിലേക്ക് തിരിച്ചയക്കുക

മലപ്പുറം കരുവാരകുണ്ടില്‍ നിന്ന് കിട്ടിയ ആനകുട്ടിയെ അതിന്റെ തള്ളയുടെ അടുത്തേയ്ക്ക് തിരിച്ചയക്കുക.

Wednesday, December 7, 2011

കേരളത്തിന്റെ തന്ത്രം

ബ്ലോഗ് കൂട്ടായ്മയിൽ ഒരു നഗറ്റീവായൊരു വ്യക്തിയായി ഈ ലേഖനത്തോടെ ഞാൻ മാറുമെങ്കിലും ചില യാഥാർത്ഥ്യങ്ങളെ കണ്ടില്ലാന്ന് നടിയ്ക്കാനാവില്ല, ഇന്ത്യാ മഹാരാജ്യത്തിലെ 28 സംസ്ഥാനങ്ങളിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ നിരപരാധികളായവരുടെ ജീവനും സ്വത്തിനും നാശം വിതയ്ക്കാവുന്ന ഒരു ഇഷ്യൂവായി മുല്ലപെരിയാർ ഡാം മാറിയിരിക്കുന്നുവല്ലോ ,അവസാനം അറിഞ്ഞ വാർത്ത ഒരു മലയാളിയുടെ സ്ഥാപനം ചെന്നയിൽ ആക്രമിയ്ക്കപ്പെട്ടു എന്നതാണ്, എവിടം വരെ ചെന്നവസാനിയ്ക്കുമെന്നറിയില്ല ഈ പരസ്പരം വൈര്യത്തിന്റെ ആക്രമണങ്ങൾ, ഇവിടെ തീ കോരിയിടുന്നവർക്ക് പൊള്ളലേൽക്കുന്നില്ല.


ഇനിയൊരു വലിയ ഭൂകമ്പം ഉണ്ടായാൽ ഈ ഡാം തകരുമോ ? അവിടെ ഡാം തകരാനുമാത്രമുള്ളൊരു ഭൂകമ്പം ഉണ്ടാവാൻ സാദ്യതയുണ്ടോ ? .. ഡാം തകരില്ലാന്നാണ് എന്റെ കാഴ്ച്ചപ്പാട്, പിന്നെ എന്തിനാണ് കേരളം ഇങ്ങനെ കിടന്ന് നിലവിളിയ്ക്കുന്നത് ? അതൊരു തന്ത്രം തന്നെയാണ് , കേരളത്തിലെ ചിലരുടെ ചിന്തയിൽ നിന്നുവന്ന് അസൂയ തന്നെ കാരണം ഒരു വർഷത്തിൽ കോടികണക്കിന് രൂപ തമിഴ്നാട് ഉണ്ടാക്കുന്നതിന്റെ അസൂയ മാത്രമല്ല കേരളത്തിലൂടെ ഒഴുകി കേരളത്തിൽ തന്നെ അവസാനിയ്ക്കുന്ന ഒരു പുഴയിലെ ജലം കെട്ടി നിറുത്തുന്ന ഡാമിന്റെ നിയന്ത്രണം പോലും തമിഴ്നാടിന്റെ കയ്യിൽ നിക്ഷിപ്തമായതിലുള്ള കടുത്ത അസൂയ അല്ലാതൊന്നുമല്ല ഈ ബഹളത്തിന് കാരണം ഒരു നല്ലപിള്ളയായി ചമഞ്ഞിരിക്കുന്ന ഒരു മന്ത്രി ജനങ്ങളുടെ ഈ ദുരവസ്ഥകാരണം ഉറക്കം വരുന്നില്ലാന്ന് പറഞ്ഞ് ഈ ഡാം തകർന്നാൽ മരിയ്ക്കാൻ സാധ്യതയുള്ളവരായ പാവം ജനതയുടെ ഉറക്കം കെടുത്തി, സ്വപ്നങ്ങളിൽ ഭീതിജനകമായ അവസ്ഥ സൃഷ്ടിച്ചെടുത്ത് തന്റെ തന്നെ പ്രതിഛായ മെച്ചപ്പെടുത്തുന്നു.

സി.പി.എമായാലും കോൺഗ്രസ്സ് ആയാലും , ബിജെപി ആയാലും അവരുടെ അഖിലേന്ത്യാ നേതൃത്വത്തിന് പറയാനും പ്രവർത്തിയ്ക്കാനും ഒത്തിരി പരിമിധികളുണ്ട് , കേരളത്തിൽ മാത്രം വേരുകളുള്ള കേരളാ കോൺഗ്രസ്സുക്കാർക്ക് എന്തും പറയാം അതുപോലെയല്ല മറ്റു ദേശീയ പാർട്ടികളുടെ നിലപാടുകൾ ഇതൊന്നുമറിയാത്തത് പോലെ പ്രവർത്തിയ്ക്കുന്ന വി.എസിനെ പോലെയുള്ളവർക്ക് വിശാല ചിന്താഗതിയില്ലാന്നാ തോന്നുന്നത്, തമിഴ്നാട് നമ്മുടെ തന്നെ പോറ്റ് നാടാണ് , അവിടത്തെ മക്കൾക്ക് നന്മ വരുന്നതേ ചിന്തിയ്ക്കാവൂ പ്രവർത്തിയ്ക്കാവൂ , മുല്ല പെരിയാർ ഡാം തകരുമെന്നുണ്ടെങ്കിൽ അതിങ്ങനെയല്ല പറഞ്ഞവരെ മനസ്സിലാക്കേണ്ടത് , പ്രകോപനം ഉണ്ടാക്കിയും വെപ്രാളം സൃഷ്ടിച്ചും രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും അപായപ്പെടുത്തും വിധം മുല്ലപെരിയാർ വിഷയം ഇപ്പോൾ വഷളാക്കിയതും വഷളാക്കികൊണ്ടിരിക്കുന്നതും കേരളത്തിലെ രാഷ്ട്രീയക്കാരും ദൃശ്യമാധ്യമങ്ങളുമാണ്, വാർത്തകൾക്ക് വേണ്ടി വാർത്തകൾ സൃഷ്ടിച്ച് മടുത്ത ചാനലുക്കാർക്ക് കൊയ്ത്ത് കാലമാണിപ്പോൾ ഇതുവഴി ഭാവിയിൽ ഉണ്ടാവുന്നത് ഒരു കലാപമാണ് തമിഴനും മലയാളികളും തമ്മിൽ തല്ലി മരിച്ച് വീഴുന്നത് കാണുമ്പോൾ ഈ അഭിനവ പുണ്യാളന്മാർ എവിടെ പോയി ഒളിക്കും ? .

35 ലക്ഷം പേർ മരിയ്ക്കുമെന്ന് അലമുറയിടുന്നവർ കേരളം എങ്ങനെ , എവിടെ സ്ഥിതിചെയ്യുന്നുവെന്ന് ഓർക്കുന്നത് നല്ലതാണ്, 2000 കിലോമീറ്റർ അപ്പുറത്ത് സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രതിധ്വനി കാരണം 180 ളം പേർ ഈ കൊച്ചു കേരളത്തിൽ മരിച്ചത് ഓർക്കുന്നതോടൊപ്പം 600 കിലോമീറ്റർ നീളത്തിലും 200 കിലോമീറ്റർ വീതിയിലും മാത്രമുള്ള ഒരു വള്ള് കഷണമാണ് കേരളം … കേരള തീരത്ത് നിന്ന് ഒരു 25 കിലോമീറ്റർ അപ്പുറത്ത് അറബി കടലിൽ ഒരു ഭൂകമ്പമുണ്ടായാൽ 35 ലക്ഷമല്ല മൂന്ന് കോടി ജനങ്ങളും വെള്ളത്തിനടിയിലാവുമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ് ,ഈ കാരണത്താൽ അറബികടൽ കേരള തീരത്ത് നിന്ന് മാറ്റാനാവുമോ ? , പുതിയ ഡാമും അതിന്റെ നിയന്ത്രണവും അവകാശവും എല്ലാം നമ്മുക്ക് വേണം എന്നാൽ ഇങ്ങനെയല്ല അതൊക്കെ നേടിയെടുക്കേണ്ടത് , രമ്യതയുടെ പാതയിലൂടെ തമിഴ് മക്കളുടെ ഹൃദയം കവർന്ന സ്നേഹത്തോടെ , പക്ക്വമായ സംഭാഷണങ്ങളിലൂടെ ഇരുകൂട്ടർക്കും ബോധ്യമായ രീതിയിലുള്ള തീരുമാനത്തോടെ മാത്രം പരിഹരിച്ച് പുതിയ ഡാം നമ്മുക്ക് പണിയാം അതിനോടൊപ്പം പരസ്പര സഹകരണത്തോടെയുള്ള തമിഴ് മക്കളും മലയാളികളും രസകരമായി ജീവിയ്ക്കുകയും …

Wednesday, September 28, 2011

മാതൃഭൂമി പത്രത്തിന്റെ സാമൂഹിക ദ്രോഹം

സ്വാതന്ത്ര സമര പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമി എന്ന പത്രത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണന്ന് പറയാതെ വയ്യ, അവർ മനസ്സിലാക്കാത്തത് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം, ആ പത്രം വിരേന്ദ്രകുമാറിന്റെ ഇംഗിതങ്ങൾക്ക് ഓശാന പാടുന്നുവെന്നത് ഒരു വലിയ സത്യമാണെങ്കിലും അതൊക്കെ രാഷ്ട്രീയ ചായ്വുകളനുസരിച്ച് മാറി മറിഞ്ഞിരിക്കാം , കേരള ജനത രാഷ്ട്രീയ പ്രബുദ്ധരായവരായതിനാൽ കൊള്ളേണ്ടവ, തള്ളേണ്ടവ എന്നൊക്കെ ഏതെന്ന് അവർക്കറിയാം എന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുന്ന ഒരു വലിയ തെറ്റ് സ്ഥിരമായി മാതൃഭൂമി ആവർത്തിയ്ക്കുന്നു, ഒരുപക്ഷെ ആ പത്രമുതലാളിയുടെ വിശ്വാസം അവർ ചെയ്യുന്ന പാതകം ശരിയായിരിക്കാം എന്നാൽ മാതൃഭൂമി എന്നത് ഒരു വ്യക്തിയുടെ മുതലാണെങ്കിലും ആ പത്രത്തിന്റെ വിജയം അനേകം വിശ്വാസികളുടേയും അവിശ്വാസികളുടേയും കൂട്ടായ താങ്ങിന്റെ ഫലമാണന്ന് മാതൃഭൂമി പത്രത്തിന്റെ ഇന്നത്തെ മുതലാളിമാർ ഓർക്കുന്നത് നല്ലതായിരിക്കും.


ഞാൻ ആരോപിയ്ക്കുന്ന കാര്യമെന്തന്നാൽ ഒരു സാദാസ്ത്രീയെ ദൈവമായും , അവതാരമായും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഹനിയ്ക്കും വിധം പ്രമോട്ട് ചെയ്തുകൊണ്ടിരിക്കുന്നു , മാതാ അമൃതാന്ദമയി അമ്മ എന്ന സാദാ സ്ത്രീയെ കേവലം ഹിന്ദുമതത്തിലെ ന്യൂനപക്ഷങ്ങൾക്ക് വിശ്വാസമായിരിക്കാം എന്നാൽ ആ പത്രം വായിക്കുന്നവരൊക്കെ അമ്മയെ വിശ്വസിയ്ക്കുന്നവരല്ല എന്നുമാത്രമല്ല അവരുടെ തെറ്റായ പ്രചരണം വലിയൊരു സാമൂഹിക വിപത്തിന് ഇടവരുമെന്ന് കരുതുന്നവരും കൂടിയാണ് , അവരുടെ ആഴ്ച്ച പംക്തി തികച്ചും അരോചകമാണ് .


എന്റെ കൊച്ചുനാളിലെ മാതൃഭൂമി പത്രം വീട്ടിൽ വരുത്താൻ തുടങ്ങിയതാണ് ഈ മാസത്തോടെ ആ പത്രം ഞാൻ നിറുത്തുന്നു .. അണ്ണാറകണ്ണന് തന്നാലാവുന്ന വിധം എന്നത് പോലെ ……..

Tuesday, August 9, 2011

എന്നാലും നയന് താരെ

ന്റെ റബ്ബേ എന്താണ് ഞാനീ കേക്കണത്, ഓള് കാഫീറീന്ന് പിന്നേയും കാഫറീല്ക്ക് തന്നെ പോയല്ലോ, ബല്ലാത്ത ചതിയാണ് ചെയ്തത്, ഓള്ക്ക് ഞമ്മന്റെ ദീനുല് ഇസ്ലാമീക്ക് വന്നായിരുന്നെങ്കില് പ്രഭുദേവനേക്കാള് മൊഞ്ചുള്ള മാപ്പിളനെ കെട്ടിച്ച് കൊടുക്കൂലായിരുന്നോ അതും പോരാഞ്ഞിട്ട് ആ മൈക്കിള് ജാക്സന് കൊടുത്തത് പോലെ ലക്ഷ കണക്കന് ഉറുപ്പിക കൊടുക്കൂലായിരുന്നോ .. ഇവളീ മതം മാറുമ്പോ ഈ മൌല്യാന്മാരും മതത്തിന് വേണ്ടി ഹാലിളകുന്നവരുമൊക്കെ എബടായിരിന്നു ? ഒരു മുത്തിന്റെ കഷ്ണല്ലേ ആ ഹിന്ദുക്കള്ടെ കയ്യീല് കിട്ടിയത്, എന്നാലും ന്റെ റബ്ബേ ഒറക്കത്തിലെങ്കിലും ഒന്ന് വന്ന് പറഞ്ഞൂടായിരുന്നോ ഓള് മതം മാറുന്ന വിവരം ..ഈ ചതി അല്ലാന്റെ സ്വന്തം ദീനായ ദീനുല് ഇസ്ലാമിനോട് വേണായിരുന്നോ ? ഇബടെയുള്ള ഹംക്ക് ബെടക്ക് യുക്തിവാദികളുടെ വായ അടയ്ക്കാനുള്ള ഒരവസരമല്ലേ നീയായിട്ട് ഇല്ലാണ്ടാക്കിയത് .

Thursday, August 4, 2011

ഏത് സഖാവിന്റെ മണ്ടന് മക്കള്ക്കും ഡോക്ടറാവാം

പാര്ട്ടി സംസ്ഥാന ഘടകത്തിന്റെ ഐതിഹാസികമായ തീരുമാനം സമൂഹത്തിന് എത്രമാത്രം ദോഷകരമെന്ന് കാലം തെളീയീക്കും, പാര്ട്ടി ഈ തീരുമാനത്തിലൂടെ രണ്ടു ദൂഷ്യ കാര്യങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു.
ഒന്ന് .. ഭരണത്തിലേറിയാല് ഏതൊരു സഖാവിനും എത്രവേണമെങ്കിലും അഴിമതി നടത്താം .
രണ്ടു .. ഈ അഴിമതി പണം ഉപയോഗിച്ച് എന്.ആര്. ഇ ക്വാട്ടയില് ഏതൊരു സഖാവിന്റെ മണ്ടനായ പുത്രനേയും ഡോക്ടറാക്കാം .

എന്താ എന്.ആര്.ഇ ക്വാട്ടയില് സഖാക്കളുടെ മക്കള് പഠിച്ചൂടേന്നൊരു ചോദ്യം ആരെങ്കിലും ചോദിച്ചാലുത്തരം നമ്മുക്ക് പറയേണ്ടെ ..

പാര്ട്ടിയൂടെ ചാനലിലിലെ വട്ടമേശയിലെ ഒരു കസേരയിലിരുന്നുകൊണ്ട് ഡോക്ടര് ഫസല് ഗഫൂര്ക്ക പറഞ്ഞത് മാത്രം ഇവിടെ ഞാന് പറയാം , ഒരു മെറിറ്റിനേയും എട്രന്സിനേയും ഭയക്കാത്ത ഒരു വിഭാഗമാണ് എന്.ആര്.ഇ പണം മാത്രമാണ് മാനദണ്ഡം , മെറിറ്റ് ക്വാട്ടയില് മൂന്നര മുതല് അഞ്ചു ലക്ഷം വരെ ആണെങ്കില് മാനേജ്മെന്റ് ക്വാട്ടയില് പത്തു ലക്ഷം മുതല് തലചോറിന്റെ പ്രവര്ത്തനം കുറവനനുസരിച്ച് ലക്ഷങ്ങളുടെ എണ്ണവും കൂടും , എന്നാല് എന്.ആര്.ഇ കള്ക്ക് 25 ലക്ഷം മുതല് ഒരു കോടി രൂപവരെ ആവാം, ഈ എന്.ആര്.ഇ സീറ്റിലേക്ക് വിദേശ മലയാളികളുടെ മക്കളെ ഉദ്ദേശിച്ചിട്ടാണ് നിയമം കൊണ്ടുവന്നതെങ്കിലും സ്പോസര്ഷിപ്പ് എന്നൊരു ബിനാമി സമ്പ്രദായം ഈ നിയമത്തെ ആകെ അട്ടിമറിച്ചു അതിനിപ്പോള് കമ്യൂണിസ്റ്റ് പാര്ട്ടി കുടപിടിയ്ക്കാന് കൂട്ടു നില്ക്കുകയും ചെയ്യുന്നു കഷ്ടം എന്നല്ലാതെ മറ്റെന്ത് പറയാന്.

സഖാവിന്റെ മക്കള് ഡോക്ടറാവരുത് എന്നൊന്നും ആരും പറയില്ല, ഒട്ടും പഠിയ്ക്കാതെ തലചോറ് ഒട്ടും ഉപയോഗിക്കാത്തവര് പണം കൊണ്ട് ഈ മിടുക്കരായവരെ ചവിട്ടി തേയ്ക്കുന്നതിനെ പാര്ട്ടി കൂട്ടു നില്ക്കുമ്പോള് എന്തുകൊണ്ടാണ് ആ തീരുമാനം ശരിയല്ലാന്ന് പാര്ട്ടിയിലെ തലമുതിര്ന്നവര്ക്ക് മുന്പില് ചങ്കൂറ്റത്തോടെ വിപ്ലവ വിദ്യാര്ത്ഥി സംഘനകള് പറയാത്തത് ?, എന്.ആര്.ഇ ക്വാട്ട എന്ന സമ്പ്രദായം തന്നെ തെറ്റായ തീരുമാനമായി പോയെന്ന് ഈ വൈകിയ വേളയിലെങ്കിലും മനസ്സിലാക്കി ഇതില്ലാക്കാന് വിപ്ലവ പാര്ട്ടികള് ശ്രമിയ്ക്കേണ്ടയിടത്ത് അതിന് കുട പിടിയ്ക്കുന്നത് ലജ്ജാവഹം എന്നല്ലാതെ മറ്റെന്ത് പറയാം

Sunday, July 17, 2011

മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നറിയാതെ

“ഹരി മരിച്ചു”
രാത്രി 11 മണി കഴിഞ്ഞിരിക്കും ജാഫറായിരുന്നു വിളിച്ചത്.
മരണം എനിക്കൊരിക്കലും ഒരു ഷോക്കായിരുന്നില്ല, ഒരു നിശ്ചലമായൊരു മാനസ്സികാവസ്ഥ ഉണ്ടായിരുന്നിരിക്കാം പക്ഷെ …..
കാലത്ത് തന്നെ ഹരിയുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി
എല്ലാ ചങ്ങാതിമാരും ഉണ്ട്, സഹോദരിമാര് കരഞ്ഞുകൊണ്ടിരിക്കുന്നു, അവര്ക്ക് എന്നെന്നും പ്രിയപ്പെട്ടവനായിരുന്നു ഹരി, 39 വയസ്സായിട്ടും അവിവാഹിതനായ ഹരിയ്ക്ക് ജീവിതം അവന്റെ കുടുംബമായിരിന്നു, പെട്ടെന്ന് ദേഷ്യം വരുന്ന ഹരിയ്ക്ക് ചങ്ങാതിമാര് അനേകമുണ്ടെങ്കിലും അവരുമായൊക്കെ ഇടയ്ക്ക് വഴക്ക് കൂടുക പതിവാണെങ്കിലും ആ വഴക്കും ദേഷ്യവുമെല്ലാം കുറഞ്ഞ ആയൂസ്സ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ , ഇടയ്ക്കിടെ ഹരിയെ കാണുമായിരുന്നെങ്കിലും അവന്റെ അസുഖം ചര്ച്ച ചെയ്യാന് അവനൊരിക്കലും ഇഷ്ടമായിരുന്നില്ല അതുകൊണ്ടു തന്നെ എത്രമാത്രം വിഷമകരമാണ് അവന്റെ അസുഖമെന്ന് ആര്ക്കുമറിയില്ലായിരിന്നു .
ഓപറേഷനില്ലാതെ ഇനി വളരെ കുറഞ്ഞ മാസം മാത്രം അത് കഴിഞ്ഞ് മുന്നോട്ട് പോവാനാവില്ലാന്ന് പറഞ്ഞപ്പോള് അതും 50 % 50% എന്ന് പറഞ്ഞിട്ടും ജീവിയ്ക്കാനുള്ള കൊതികൊണ്ടു തന്നെ അവനാ റിസ്ക്ക് എടുക്കാന് തയ്യാറായിരിന്നു … ചുമ്മാ കുറച്ചു കാലം കൂടി
ആഗ്രഹമെന്തന്ന് ചോദിച്ചപ്പോള് ചങ്ങാതിമാരെ കാണുക എന്നൊരു ആവശ്യം മാത്രമെ അവന് പറഞ്ഞൊള്ളൂ , അവന്റെ ചങ്ങാതി കൂട്ടം തൃശൂറിലേക്ക് അവനെ കാണാനായി, അപ്പോഴേക്കും അവനെ മയങ്ങാനുള്ള മരുത്ത് കുത്തി വെച്ചിരിന്നു എങ്കിലും അര്ദ്ധമയക്കത്തോടെ ജനലുകള്ക്കരികെ നിന്നവര് ഏവരുമായി മന്ദഹസിച്ചു ക്കൈകള് നീട്ടി യാത്ര ചോദിച്ചു മരണത്തിലേക്കൊ ജീവിതത്തിലേക്കോ എന്നറിയാതെ !!!!!!!
ആശുപത്രി വരാന്തയിലൂടെ അവന് നടന്നകലുന്നത് ചങ്ങാതിമാരുടെ മനസ്സില് ഒരു നീറുന്ന ഓര്മ്മ ബാക്കി വെച്ച് വീടിന്റെ അകത്തളത്തില് നിവര്ത്തി വെച്ച വായയിലയില് പ്രകാശം പരത്തി നിലവിളക്കരികെ സാക്ഷിയായി…
അവന് മരണത്തിലേക്ക് യാത്ര തുടങ്ങിയിട്ട് വര്ഷം ഒന്നു കഴിഞ്ഞിരിക്കുന്നു … ഞാനും അവനും വലിയൊരു ആത്മബന്ധമുണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ലായിരിന്നു എന്നാല് കഴിഞ്ഞ 20 വര്ഷത്തിലധികമായി അവനെന്റെ ചങ്ങാതിയായിരിന്നു, അവന്റെ കീഴില് ജോലി ചെയ്തിരിന്നു ഒരുപക്ഷെ അതൊക്കെയായിരിക്കാം ഇന്നും അവനെന്റെ മനസ്സില് ഈ വാക്കുകളും വരികളും സൃഷ്ടിച്ചത് , ഹരി ഇന്ന് വെറും ഓര്മ്മയാണ് ഓര്മ്മിയ്ക്കുന്നവര് മരിക്കും വരെ പിന്നെ അവന് ഒരു മിഥ്യ മാത്രം .

Tuesday, May 10, 2011

കൂതറ പരിപാടി

കൂതറ പരിപാടിയെന്ന് കേട്ട് ഹാഷിം വാളെടുക്കേണ്ട
ആദ്യമിത് വായിക്കുക

കൂട്ടാൻ ഒട്ടും രുചിയില്ലാതായിട്ട് കുറച്ച് മാസങ്ങളോളമായി, എനിക്ക് രുചി തോന്നിയിരുന്ന ഏതൊരു ഭക്ഷണത്തിനും വല്ലാത്തൊരു അരുചി ,അനാവശ്യത്തിനും ആവശ്യത്തിനും കയർക്കുക, ചുമ്മാ തല്ലൂടാൻ വരിക എന്നീ കലാപരിപാടികൾ , ഞാൻ അധികം മൈന്റ് ചെയ്യാത്തതിനാൽ ചായ കോപ്പയിലെ കൊടുങ്കാറ്റായി അതങ്ങ ആറി തണുക്കും പക്ഷെ ദിനവും തുടരുന്ന എന്റെ ഭാര്യയുടെ ഈ കാട്ടികൂട്ടലുകൾ എന്തെന്നറിയാൻ പണിക്കരുടെ അടുത്തെങ്ങാനും എനിക്ക് പോവാനും ആവില്ല കാരണം ഞാനൊരു യുക്തിവാദിയാണല്ലോ , അതിനുള്ള ഉത്തരം യുക്തിപരമായി തന്നെ കണ്ടെത്തണം അങ്ങനെ എന്റെ യുക്തിയിൽ ഇവളുടെ സ്വരൂപ ലക്ഷണങ്ങൾക്ക് കാരണം കണ്ടെത്താനുള്ള അന്വേഷണം എവിടേയും എത്തിയില്ല.

അങ്ങനെയിരിക്കെ ആ കൊടും ഭീകര സത്യം ഭാര്യയുടെ തിരുനാവിൻ തുഞ്ചത്ത് നിന്ന് തന്നെ ഒഴുകിയെത്തിയത് …

കഥയല്ലയിത് ജീവിതം എന്ന പരിപാടിയിലേക്ക് ഞാൻ നിങ്ങളെ വരുത്തും …. ഇതുകേട്ട് ഞാനൊന്ന് ഞെട്ടി .ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണാവോ ആ കൂതറ പരിപാടിയിലേക്ക് എന്നെ അവൾ പാമ്പിൻ കളത്തിലേക്ക് പാമ്പിനെ ഊതി വരുത്തിയ്ക്കും പോലെ വരുത്തിയ്ക്കുന്നത് ? മോഹം .. എന്റെ ഭാര്യയുടെ അതിയായ മോഹം ഈ കൂതറ പരിപാടിയിലേക്ക് അവൾക്ക് എത്തിപ്പെടണമെങ്കിൽ ഞാനുമായി അവൾ എന്തെങ്കിലും കാരണത്താൽ തെറ്റി പിരിയണം , അതിനുള്ള കലാപരിപാടികളായിരിന്നു മേൽ പറഞ്ഞ പ്രവൃത്തികൾ … രുചിയില്ലാത്ത ഭക്ഷണം ഉണ്ടാക്കിയാൽ ഏതൊരു ഭർത്താവും ചുമ്മാ ഒന്ന് പിറുപിറുക്കും , ഇതൊക്കെ കണ്ടില്ലാന്നുള്ള എന്റെ ഭാവം അവളുടെ കൂതറ പരിപാടിയിലേക്കുള്ള ആദ്യപടിയ്ക്ക് വലിയ പ്രഹരമേറ്റു , അസഹ്യമായിട്ടായിരുന്നു അവൾ തുറന്ന് പ്രഖ്യാപിച്ചത് .. നിങ്ങളെ ഞാൻ വരുത്തും .. മുഴുവൻ പറഞ്ഞു തീർത്ത ഉടനെ മനസ്സിൽ അതുവരെ കൊണ്ടു നടന്നിരുന്നതൊക്കെ ഒരു കൊടുങ്കാറ്റായി അതിശക്തമായ മഴയായി ….. അപ്പോ .. അതുശരി ഇതായിരുന്നോ നിന്റെ അസുഖം , കുറച്ച് നാളായി ഞാൻ ശ്രദ്ധിയ്ക്കുന്നു നിന്നിലെ നാഗവല്ലി മാറ്റങ്ങൾ … അപ്പോഴേ അങ്ങനെ വല്ല മോഹവും മനസ്സിലുണ്ടെങ്കിൽ അതങ്ങ മാറ്റി വെച്ചോളി അതുമാത്രമല്ല , ആ കൂതറ പരിപാടിയോ ആ ചാനലിലെ അമ്മയുടെ വിളയാട്ടമോ മറ്റോ കണ്ടു പോകരുത് , സമാധാനമായി ജീവിയ്ക്കുന്ന കുടുംബത്തിൽ കല്ലു വാറിയെറിയുന്ന ഓരോരോ പരിപാടികളുമായി വന്നോളും നാറികൾ …

നല്ല കുടുംബത്ത് പിറന്നവരോ, നല്ല വ്യക്തിത്വ ചിന്തയുള്ളവരോ ആ പരിപ്പാടി കാണുകയോ ആ പരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല അത്രയ്ക്ക് മോശമായൊരു പരിപാടി ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടാവില്ല…
ഇതാണ് ഹാഷിമേ കൂതറ പരിപാടി അല്ലാതെ നിന്നെയല്ല ഞാൻ പറഞ്ഞത്.

Tuesday, May 3, 2011

എൻഡോസൽഫാൻ ദുരിത ബാധിതരെ നാം എന്തു വിളിക്കണം ?

സൌമ്യ ശ്രീ അവളുടെ അമ്മയോടൊപ്പം


പ്രസീത അവളുടെ വീടിന്റെ വരാന്തയിൽ ഞങ്ങളോട് കുശലം പറയാനായി ഇരിക്കുന്നു

അതിര് കർണ്ണാടകയിലായി പോയ പാവം നാസർ

തംസീറ … നിരന്തരം തലയാട്ടി തികച്ചും ഭയപ്പാടോടെ മാത്രം ഞങ്ങളെ നേരിട്ട ഒരു പാവം പെൺകുട്ടി

ആബിദ ഷാഹിറ സഹോദരിമാർ അവരുടെ വീടിന്റെ വരാന്തയിൽ

ഗുലാബി , അവരുടെ കൊച്ചു വീട്ടിനുള്ളിൽ , ഇതിനെ വീടെന്ന് പറയാനാവുമോ ?

ഉമ്മയും ഒരു മകളുമായി അവരുടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ

ഞാൻ അവരെ യേശുവിന്റെ പ്രതിരൂപങ്ങൾ എന്ന് വിളിക്കുന്നു , (ഇവിടെ ഞാൻ നിരീശ്വരവാദിയാണതിൽ പ്രസക്തിയില്ല അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കരുതെന്ന് മുൻകൂട്ടി പറയുന്നു).

ലോക ജനതയിൽ ഭൂരിഭാഗവും യേശുവിനെ വിലയിരുത്തുന്നത് .. ലോകത്തുള്ള എല്ലാവരുടേയും പാപങ്ങളെ തന്റെ രക്തത്തിലൂടെ ശുദ്ധീകരിച്ചു എന്നതാണ് ഇതൊരു കേവലം വിശ്വാസമാണ് എന്നാൽ എൻഡോസൽഫാൻ ദുരിതബാധിതർ ശരിക്കും സ്വന്തം ജീവിതം കൊണ്ട് ലോകത്ത് ഇപ്പോൾ ജീവിയ്ക്കുന്നവർക്കും ജനിയ്ക്കാൻ പോകുന്നവർക്കും വേണ്ടി സ്വന്തം ജീവിതത്തെ ത്യജിച്ചവരല്ലേ (അവരറിയുന്നില്ല എങ്കിലും) ?
അതേ … മാലാഖമാരേയും പുണ്യവാന്മാരേയുമായിരിന്നു ഞങ്ങൾ കാണാൻ പോയത് … ലോകത്തിന് വേണ്ടി സ്വന്തം ജീവിതത്തെ ദുരിതമയമാക്കപ്പെട്ട ഒരു കൂട്ടം പാവം നിസഹായവരുടെ ദുരിതപൂർണ്ണമായ ജീവിതം .. ദൃശ്യമാധ്യമങ്ങൾ നമ്മുക്ക് മുൻപിൽ ഒത്തിരി യാഥാർത്ഥ്യങ്ങൾ കാണിച്ചു തന്നിരിക്കുന്നു കണ്ടതിനേക്കാളധികം ഇനിയും കാണാനുണ്ടന്നാണ് എന്റെ കാഴ്ച്ചപ്പാട് .

ഞാൻ ഓരോ ദുരിതബധിതരെ കാണുമ്പോഴും , എന്റെ മനസ്സിൽ ഒത്തിരി ചോദ്യങ്ങൾ സ്വയം ചോദിച്ചു , ഇവർ സ്വയം കാഴ്ച്ചവസ്തുവാക്കപ്പെടുന്നുണ്ടെങ്കിലും ഇവർക്ക് ആവശ്യമുള്ളതൊന്നും ലഭിയ്ക്കുന്നില്ല എന്ന സത്യം , ഇവരുടെ പരിസരത്ത് കിട്ടുന്ന ഒരു മാങ്ങ, ചക്ക എന്നിവ പോലും ഇവർക്ക് അന്യമാണ് അതിന് പോലും ഇവർ കൈ നീട്ടേണ്ടി വരുന്നു .. കേരള ജനത ഒന്നടങ്കം ഇവരെ മുൻനിറുത്തി എല്ലാ ജനതയ്ക്കും വേണ്ടി നിരാഹാരം കിടന്നും മറ്റും ശബ്ദിയ്ക്കുമ്പോൾ , ദുരിതബാധിതരായ ഈ പാവങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിരിന്നുവോ ? അങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ അവർക്ക് നല്ല വസ്ത്രങ്ങളും മറ്റു സൌകര്യങ്ങളും എത്രയോ ലഭിയ്ക്കുമായിരിന്നു .


ഞങ്ങൾ കണ്ട ദുരിതബാധിതരിൽ ഒരാളായ ഖുലാബി ,എത്ര മനോഹരമായ നാമം എന്നിട്ടോ ? വാടി തളർന്ന പനിനീർ പുഷ്പം പോലെ നീല ടാർപാളിൻ മേൽകുരയാക്കി ഒരു തുറന്ന മുറിയ്ക്കുള്ളിൽ അടുക്കളയും കിടപ്പ് മുറിയും കീറിയ പായയിൽ കാല് നിവർത്തി ഇരിക്കുന്ന തികച്ചും ദയനീയമായ അവസ്ഥ , ഇവർക്ക് ലഭിയ്ക്കുന്ന ഓരോ രൂപയും ഏറ്റവും വലിയ ആശ്വാസമായിരിക്കും, ഒരു നല്ല കട്ടിൽ കിട്ടിയിരുന്നെങ്കിൽ ഒരു നല്ല പുതപ്പ് കിട്ടിയിരുന്നെങ്കിൽ എന്നൊക്കെ മാത്രം ആശിയ്ക്കുന്നവരാണിവരെന്ന് നാം അറിയുന്നുണ്ടോ ? അറിയണം അവർക്ക് നൽകുന്ന എന്തും അവർക്ക് ആവശ്യമുള്ളതാണ്.

ആബിദയും ഷാഹിറയും സഹോദരിമാരാണ്, ഞങ്ങൾ ചെല്ലുമ്പോൾ ഷാഹിറ ചക്ക തിന്നാൻ ശ്രമിയ്ക്കുകയായിരിന്നു എങ്ങനെ ചക്ക തിന്നണമെന്നു പോലും നിശ്ചയമില്ലാത്തൊരു അവസ്ഥ, തലചോറിന്റെ വളർച്ച ശരീര വളർച്ചയെക്കല്ലാതെ മാനസ്സികമായ വളർച്ചയ്ക്ക് തലച്ചോർ പാകമായിർന്നില്ല രണ്ടു പേരുടേയും, എല്ലാ എൻഡോസൽഫാൻ ദുരിതർക്കും ബാധിച്ചിരിക്കുന്ന പ്രശ്നം അവരുടെ ജന്മനാ തന്നെയായിരിക്കണം , ഗർഭാവസ്ഥയിൽ അമ്മ കഴിച്ചതോ , ശ്വസിച്ചതോ ആയ എൻഡോസൽഫാന്റെ വളരെ ചെറിയൊരു ഘടകമായിരിക്കണം കുഞ്ഞിന്റെ തലചോറിനെ ബാധിട്ടുണ്ടാവുക അതുകൊണ്ട് തന്നെയാണ് ഇവരൊക്കെ മന്ദബുദ്ധികളായവരും തലച്ചോർ വലുതായ അവസ്ഥയുള്ളവരായും , തലചോർ ഒട്ടും വളരാത്തവരായും തീർന്നത്, ലോകമെന്തന്ന് പോയിട്ട് തനിക്ക് ചുറ്റുമുള്ളവർ ആരൊക്കെ എന്നു പോലും തിരിച്ചറിയാനാവാത്ത അവസ്ഥ .. ഇവരെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുക്കല്ലാതെ മറ്റാർക്കാണ് ?

നാസർ വയസ്സ് 21 ആയിട്ടും ഒരു വാക്ക് പോലും സംസാരിക്കാനായിട്ടില്ല , സാധാരണ കേൾവി കുറവുള്ളവരാണ് ഊമയാവുക എന്നാൽ നാസറിന് കേൾക്കാനാവും പക്ഷെ പ്രതികരിക്കാനാവില്ല കാരണം ജന്മനാ അവന്റെ തലചോർ പ്രവർത്തന രഹിതമായി മനുഷ്യന്റെ ലാഭകൊതിയാൽ , കശുമാവിൻ പൂവുകൾ കരിഞ്ഞ് പോവാതിരിക്കാനും അതുവഴി കശുമാവിന്റെ എണ്ണം കൂട്ടാനും അതിലൂടെ അനേകം പണം സമ്പാദിക്കാമെന്നുള്ള മനുഷ്യന്റെ അതിമോഹത്തിന്റെ ഇരകളായ പാവങ്ങൾക്കു പോലുമറിയില്ല ഞങ്ങൾ ഈ ഭൂമിയിൽ ജീവിയ്ക്കുന്നുണ്ടോന്ന് , നാസറിനും അവന്റെ കുടുംബത്തിനും ഒരു ദുര്യോഗം കൂടിയുണ്ട് ഈ പാവങ്ങളെ കേരള സർക്കാറിന്റെ ഒരു സഹായത്തിനും അർഹരല്ലാന്ന് മാസത്തിൽ കിട്ടുന്ന 400 രൂപയുടെ കർണാട സർക്കാറിന്റെ പെൻഷനല്ലാതെ മറ്റൊരു സഹായവും നാസറിന് ലഭിയ്ക്കില്ല കാരണം നാസറിന്റെ വീട് ഭൂമിശാസ്ത്രപരമായി കർണ്ണാടകയിലായി പോയി , നാസറിന് പ്രത്യേക പരിഗണന നൽകാനായാൽ ഒരു മനുഷ്യനോട് കാണിക്കുന്ന ഏറ്റവും വലിയ കരുണയായിരിക്കും.

സൌമ്യ ശ്രീ .. പതിനെട്ടു വയസ്സുകാരി അവൾ സംസാരിക്കും പക്ഷെ ചിന്തിയ്ക്കാനാവില്ല , നിഷ്കളങ്കമായ പുഞ്ചിരിയാണ് നമ്മെ ചിന്തിപ്പിയ്ക്കുന്നതും കരയിപ്പിയ്ക്കുന്നതും , ജന്മനാ മന്ദബുദ്ധിയായി ജനിച്ച പാവം , ഒട്ടും സൌകര്യമില്ലാത്ത വീട്ടിൽ ഒത്തിരി പരിമിധികളോടെ കഴിയുന്നവർ ..

പ്രസീത .. എട്ടുവയസ്സുക്കാരി സൌമ്യ ശ്രീയുടെ അടുത്ത വീട്ടുക്കാരി സൌമ്യ ശ്രീയുടെ പോലെ തന്നെ മന്ദബുദ്ധി … ഇവരുടെയൊക്കെ വീടുകൾക്ക് ചുമരുകലുണ്ടെങ്കിലും അത് തേയ്ക്കുകയോ തെളി വലിക്കുകയോ ചെയ്തിട്ടില്ല , വീടും വീടിനകവും ഇത്തിരി വെട്ടം ഉണ്ടായാൽ പോലും ഇവർക്ക് ഇത്തിരിയെങ്കിലും മനസ്സിന് സന്തോഷങ്ങൾ ഉണ്ടാവുമായിരിക്കാം .. ഇവരുടെ സന്തോഷങ്ങളായിരിക്കണം നമ്മുടെ സന്തോഷങ്ങൾ ചിന്തിച്ചാൽ മാത്രം പോരാ ഇവരെ സഹായിക്കാൻ ഏവരും മുന്നോട്ട് വരണം .

ഒരു ഉമ്മയും മകളും മാത്രമുള്ള ഒരു കൊച്ചു വീട് , തകര ഷീറ്റാണ് ഇപ്പോൾ തത്ക്കാലം അത് അടച്ചുറപ്പോടെ വാർപ്പിടണമെങ്കിൽ 50,000 രൂപയുടെ ആവശ്യമുണ്ട് ദുരിതം അനുഭവിയ്ക്കുന്ന ഇവർക്ക് താങ്ങായി തണലായി നമ്മൾ ഉണ്ടാവണമെന്ന് ഓർമ്മിപ്പിയ്ക്കുന്നു.

തംസീറ .. ലോകത്തെ ഭയപ്പാടോടെ മാത്രം വീക്ഷിക്കാൻ വിധിക്കപ്പെട്ട ഒരു പാവം, അതിശക്തമായി തലയാട്ടി ഭയപ്പാടോടെ തനിക്ക് ചുറ്റുമുള്ളവരെ കാണുന്ന പാവം പെൺകുട്ടി ..

പണം മാത്രമല്ല ഇവർക്ക് ഇന്നാവശ്യം , കളിപ്പാട്ടങ്ങളും പുതപ്പുകളും കട്ടിലുകളും കിടക്കകളും അങ്ങനെ നമ്മുടെ വീട്ടിൽ ആവശ്യത്തിലധിമായി തട്ടി കളിക്കുന്നതൊക്കെ ഇവരുടെ ആവശ്യങ്ങൾക്ക് അത്യാവശ്യമായവയാണ് , ബ്ലോഗേർസ് ഇവർക്കായി വിഭവസമാഹരണം നടത്തണം പണത്തിന് പുറമെയായിരിക്കണം ഇതൊക്കെ …. ഒരു ചർച്ച ആവശ്യമാണ് , ഇവരെ സദാസഹായിക്കാൻ വേണ്ടി ഒത്തിരി മനുഷ്യ സ്നേഹികൾ പ്രത്യേകിച്ച് കെ.എസ് അബ്ദുള്ള, വത്സൻ മാഷ്, വിജയൻ , റഹ്മാൻ മാഷ് തുടങ്ങിയ ഒത്തിരി ഒത്തിരി മനുഷ്യ സ്നേഹികളായ നിസ്വാർത്ഥമതികൾ നമ്മുക്ക് വഴിക്കാട്ടിയായി തുണയായി ഉണ്ട് .. നമ്മൾ സംഭരിക്കുന്ന എന്തും ഇവരുടെ കയ്യിൽ തന്നെ എത്തുമെന്ന് നമ്മുക്ക് ഉറപ്പിയ്ക്കാം .. ഞങ്ങൾ പതിനാലോളം അംഗങ്ങളുള്ള സംഘമായാണ് പോയത് അടുത്ത തവണ അത് അതിലധികം പേരോടെ നമ്മുക്ക് പോവണം വെറും കയ്യോടെ അല്ലാതെ .. പാവം മാലാഖമാർക്കും പുണ്യവാർന്മാർക്കുമായി അവരുടെ സന്തോഷത്തിനായി നമ്മുടെ കൈ നിറയെ അവർക്കാവശ്യമുള്ളതുണ്ടായിരിക്കണം ..



പ്രത്യാശയോടെ നിങ്ങളുടെ സ്വന്തം “വിചാരം“

Tuesday, April 26, 2011

മരിക്കാൻ എനിക്ക് മനസ്സില്ല

"ആശയങ്ങൾ സ്വീകരിക്കാൻ ആർക്കും എളുപ്പമാണ് എന്നാൽ ആ ആശയങ്ങൾക്ക് ചിലപ്പോൾ ദുർബലത വന്നേക്കാം ആ സാഹചര്യത്തിൽ ദൃഢമായ മനസ്സോടെ ആ ആശയത്തെ പുൽകുന്നവനായിരിക്കും കാലാതീതൻ,ഒരിക്കൽ കൂടി അഹങ്കാരത്തോടെ പറയട്ടെ .. എനിക്ക് ഞാനാണ് വലുത് ."
ഇത് എന്റെ തന്നെ സ്വന്തം വാക്കുകൾ .

കുവൈത്തിലെ അൽ സബാ ആശുപത്രി .
ഇതൊരു മെഡിക്കൽ കോളേജ് ആശുപത്രിയാണ്, ഒരു വലിയ ഡോൿടറും ഒത്തിരി കുട്ടി ഡോൿടർമാരും ഇവിടെ കിടയ്ക്കുന്ന രോഗികളെ ഗിനി പന്നികളായി പരിഗണിക്കുന്ന ഒരിടം , ഇവിടെ ഞാനൊരു ഗിനി പന്നിയായി 22 ദിവസം ചിലവയിച്ചു .

രോഗങ്ങൾ മനുഷ്യരെ കീഴടയ്ക്കുന്നത് ഏതെങ്കിലും ദൈവത്തിന്റെ ശാപം കൊണ്ടാണോ എങ്കിൽ എനിക്കാ ദൈവത്തോട് സഹതാപമുണ്ട് കാരണം ഇത്ര വലിയ ദൈവം ശപിച്ച് നൽകിയ ഏതൊരു രോഗത്തേയും ഇച്ഛാ ശക്തികൊണ്ടും മനുഷ്യനാൽ കണ്ടെത്തിയ മരുന്നുകൾ കൊണ്ടും മാറ്റിയെടുക്കുന്നു ഇവിടെ ആരാണ് വലുത് .

ആറടി നീളവും നാലടി വീതിയുമുള്ള കട്ടിലിന്റെ നടുവിലൊരു എല്ലിൻ കൂട് കണക്കേയായിരിന്നു എന്റെ കിടപ്പ്, വലിയ ഡോൿടർമാരും കുട്ടി ഡോൿടർമാരും കൂട്ടമായും ഒറ്റയ്ക്കും വന്ന് ഒരു പരീക്ഷണ വസ്തുവെന്ന പോലെ എന്റെ ശരീരം സൂക്ഷമായി പരിശോധിയ്ക്കുന്നു .. ജീവച്ഛവം പോലെ ഞാനവർക്ക് മുൻപിൽ .

എന്താണ് രോഗമെന്ന് കണ്ടെത്താൻ എന്നെ പരിശോധിച്ചിരുന്ന ഡോൿടർക്ക് നാലുമാസമായിട്ടും കഴിയാത്തതിനാലാണ് എനിക്ക് ആശുപത്രി വാസം വിധിച്ചത് അപ്പോഴേക്കും രോഗം എന്നെ പൂർണ്ണമായും കീഴടക്കിയിരിന്നു .

ഓരോ തുമ്മലിലും മുലപ്പാലിന്റെ ചുവ എന്റെ വായിൽ വന്നു അത്രയ്ക്ക് അസഹനീയമായ വേദനയായിരിന്നു എന്റെ ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടായ മുഴയിൽ നിന്ന് , വരുന്ന കുട്ടിയും വലുതുമായ ഡോൿടർമാരെല്ലാം ഞെക്കി കൊണ്ടിരിന്നതും ഈ മുഴ തന്നെ , ഒരു പരിശോധനയും കൂടാതെ വലിയ ചെറിയ ഡോൿടർമാർ വിധി എഴുതി “കാൻസർ” , ആ വിധിയിൽ ഞാൻ എന്നെ തന്നെ നോക്കി .. തികച്ചും നിസംഗനായി .. ജീവിതത്തിൽ ഒരു സിഗരറ്റോ ഒരു പുക ചുരുൾ ബീഡിയോ വലിക്കാത്ത എനിക്കും കാൻസർ , ഞാൻ കരഞ്ഞില്ല കാരണം എന്തു വന്നാലും കരയില്ലാന്നുള്ള വാശി കുഞ്ഞായിരിക്കുമ്പോൾ തന്നെ ഞാൻ സ്വയത്തമാക്കിയിരിന്നു പക്ഷെ എന്തുകൊണ്ടോ എന്റെ ചിന്തയിൽ ഇത്തിരിയെങ്കിലും സങ്കടം വന്നിരുന്നു എന്നത് സത്യമാണ് .

കാൻസർ എന്ന് വിധി എഴുതിയെങ്കിലും അതിനൊരു വ്യക്തത വരുത്താൻ എന്നെ കാൻസർ സെന്ററിലേക്ക് …. ആംബുലൻസിൽ ആദ്യമായി ഒരു രോഗിയായി … ഒരു ഫിലിപൈൻസ് നഴ്സ് സ്നേഹത്തോടെ എന്റെ കൈ പിടിച്ച് ആംബുലൻസിനകത്തേയ്ക്ക് . ശരിയ്ക്കും നടയ്ക്കാൻ എനിക്കാവില്ലായിരിന്നു , എന്റെ ഊഴം വന്നപ്പോൾ എന്നെ പരിശോധനാ റൂമിലേക്ക് ആനയിച്ചു .. ചുമ്മാ ഇരിന്നാൽ പോലും വേദനിയ്ക്കുന്ന ആ മുഴയിലേക്ക് വളരെ ആഴത്തിലെത്താവണ്ണമുള്ള സൂചി കുത്തിയിറക്കിയപ്പോൾ ഞാൻ ആനന്ദിയ്ക്കുകയായിരുന്നില്ല , മുഴയ്ക്കകത്തെ ദ്രാവകം കുത്തിയെടുത്ത് പരിശോധന ….. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പരിശോധന റിസൾട്ട് വന്നു കാൻസർ അല്ല പകരം അവർ കണ്ടുപിടിച്ചത് .. ട്യൂബർകുലൂഷ്യസ് …


എന്നിൽ പിടിപ്പെട്ട രോഗം ശരീരത്തിന്റെ ഏതെല്ലാം ഭാഗത്ത് ബാധിച്ചിട്ടുണ്ടന്നറിയാനായിരിന്നു അടുത്ത ശ്രമം , അതിനായ് സി.ടി .സ്കാൻ റൂമിലേക്ക് , അവർ തന്ന വസ്ത്രം ധരിച്ച് ആ ഗുഹപോലുള്ളതിലേക്ക് കടത്തി വിടാനായി ചലിക്കുന്ന ഷീറ്റിൽ കിടത്തി , റൂമിലുള്ളവരൊക്കെ വെളിയിൽ പോയി , മൈക്കിലൂടെ എനിക്ക് നിർദ്ദേശം വന്നു കൊണ്ടിരിന്നു . ശ്വാസം അകത്തേയ്ക്ക് വലിക്കാനും പുറത്തേയ്ക്ക് തള്ളാനും, പെട്ടെന്ന് തന്നെ റിസൾട്ടും കിട്ടി , എന്റെ ശരീരത്തിന്റെ എല്ലാ ജോയിന്റിനും ഈ രോഗം ബാധിച്ചു കഴിഞ്ഞിരിന്നു അതിന് പുറമെ മൂന്ന് വാരിയെല്ലിനും, അതിലൊരു വാരിയെല്ല് ക്ഷയിച്ച് (ക്ഷയമാണല്ലോ രോഗം) അതിലെ ചലവും മറ്റുമായിരിന്നു എന്നെ വേദനപ്പെടുത്തിയ മുഴയ്ക്കുള്ളിൽ.

രോഗം സ്ഥീരീകരിച്ചപ്പോൾ മരുന്നും കുറിക്കപ്പെട്ടു ഒൻപത് മാസത്തെ തുടർച്ചയായ ട്രീറ്റ്മെന്റിലൂടെ എന്റെ രോഗത്തെ ഇല്ലാതാക്കാമെന്ന് അതിനേക്കാൾ ആവശ്യം ഉറച്ച മനസ്സായിരിന്നു.

സന്ദർശകർ എനിക്ക് കുറവായിരിന്നു കാരണം ആരുമറിഞ്ഞിരിന്നില്ലായിരിന്നു , എന്റെ ബന്ധുക്കൾ ആവശ്യത്തിലധികം കുവറ്റിലുണ്ടായിരിന്നു അതിലൊരാളായ എന്റെ അവസാനത്തെ മാമൻ എന്റെ ബഡ്ഡിനരികെ ഇരിന്നിട്ട് ഇങ്ങനെ മൊഴിഞ്ഞു

“ ഇനിയെങ്കിലും നീ നല്ല വഴിക്ക് നടയ്ക്കുക , നിനക്കീ രോഗം വരാൻ കാരണം നീ ദൈവത്തേയും മതത്തേയും തള്ളി കളഞ്ഞതൂം കൊണ്ടാണ്“

സത്യത്തിൽ എനിക്ക് ആ മാമനോട് തികച്ചും പുച്ചമായിരിന്നു , ആ രസത്തോടെ തന്നെ ഞാൻ പറഞ്ഞു “ എന്റെ ചിന്തകൊണ്ടാണ് ഈ രോഗം ഉണ്ടായതെങ്കിൽ , ഈ നിമിഷം ഞാൻ മരിച്ചാലും ഞാൻ സന്തോഷാനാണ് പക്ഷെ എന്റെ ചിന്തയേയൊ ആശയത്തെയേയോ ഉപേക്ഷിക്കാൻ ഞാൻ ഒരുക്കമല്ല.
എഴുപത്തി നാലു കിലോവിൽ നിന്ന് 48 കിലോവിലേക്കുള്ള എന്റെ പരിണാമം എന്നിൽ ഉണ്ടാക്കിയ മാനസ്സിക വ്യഥ എത്രെയെന്ന് പറഞ്ഞറീയ്ക്കാനാവില്ല ഈ രോഗം ഏതൊ ഒരു മരുഭൂമിയിലയോ കാട്ടിലേയോ നാട്ടിലേയോ ദൈവമാണ് തന്നതെങ്കിൽ എന്റെ ഇച്ഛാ ശക്തികൊണ്ടാ ഭൂതം തന്ന രോഗത്തെ ഇല്ലാതാക്കും കൂടെ മനുഷ്യൻ കണ്ടെത്തിയ മരുന്നും കഴിച്ച് …

കേവലം ഒൻപത് മാസത്തിനുള്ളിൽ ചികിത്സയും ഉറച്ച മനസ്സിനാലും എന്റെ രോഗം പൂർണ്ണമായും ഇല്ലാതായി , ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ തന്നെ എന്റെ പഴയ തൂക്കത്തിലേക്ക് തിരികെ വന്നു … എന്റെ മാമന്റെ വാക്കുകളും അതിലുപരി മറ്റൊരു സംഭവുമാണ് എന്റെ തിരിച്ച് വരവിന് പ്രധാന കാരണം
അടുത്ത പോസ്റ്റിൽ ആ മറ്റൊരു സംഭവം …………………………….
തുടരും......,

Saturday, April 23, 2011

പുലർകാലം

വയസ്സ് 10

അമ്മായിയുടെ കൂടെയാണ് എന്റെ താമസം, ഇല്ലം എന്നു പറയും ഉപ്പാന്റെ വീടാണെങ്കിലും ഉപ്പ ഇവിടെയല്ല, ഇവിടെ ഉപ്പയുടെ സഹോദരിയും രണ്ടു എളീമമാരും ഉപ്പാവ (ഉപ്പയുടെ ഉപ്പ)യും, വീട്ടിന്റെ ഉമ്രത്താണ് മദ്രസ്സ അതുകൊണ്ട് തന്നെ അവിടെ പോവുക പതിവില്ല… കാലത്തെഴുന്നേറ്റാൽ കേൾക്കുന്ന നബി വചനങ്ങളും ഇസ്ലാം കാര്യങ്ങളും ഇമാൻ കാര്യങ്ങളുമാണ് , എന്നും ഈ കാര്യങ്ങൾ എന്നെ ബോറടിപ്പിച്ചതിനാലാവാം ഞാനൊരു മത ചിന്തയില്ലാത്തൊരുവനായത്.(ഉപ്പാന്റെ വീട്ടിൽ താമസിക്കുന്ന കാലം)

വയസ്സ് 16

എലി കാലിൽ കടിച്ചോന്നൊരു സംശയം , ഹോട്ടലിന്റെ മച്ചിൻപുറത്താണ് താമസം, ഒരാൾക്ക് നിൽക്കാനാവാത്ത സ്ഥലം , ഇവിടെയാണ് പണിക്കാരും മുതലാളിയും മക്കളുമെല്ലാം താമസ്സിക്കുന്നത് , സമയം 6 മണി കഴിഞ്ഞിരിക്കുന്നു
ഒരു കുപ്പിയിൽ വെള്ളവുമായി പബ്ലിക്ക് കക്കൂസിലേക്ക് സ്ഥലം ബോംബെ ആയതിനാൽ വെള്ളത്തിന് ഇത്ര ദൌർലഭ്യം ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. നാലഞ്ചാളുകളുള്ള ക്യൂ , അന്നെനിക്കറിയാത്ത ഭാഷയാണ് ഹിന്ദി എന്തല്ലാമോ ഓരോരുത്തർ പറയുന്നുണ്ട് മൂന്നോ നാലോ മിനുറ്റിനുള്ളിൽ ദേഷ്യത്തോടെ ഇറങ്ങി വരുന്നവർ . (ബോംബെ, വഡാല , കിട്വായ് നഗറിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 21

സമയം പുലർച്ചേ അഞ്ചുമണി കഴിഞ്ഞിരിക്കും, അമ്പലത്തിൽ നിന്ന് തമിഴ് കീർത്തനങ്ങൾ കോളാമ്പിയിലൂടെ അത്യുച്ചത്തിൽ , ശല്യം എന്നേ എന്നും എനിക്ക് തോന്നിയിട്ടൊള്ളൂ , ഉണരുക ആ മൂഡിലായിരിക്കും , സ്ഥലം മദ്രാസിനടുത്തുള്ള വെല്ലൂർ , ഹിന്ദുക്കൾ സംസാരിക്കുന്നത് തമിഴിലും മുസ്ലിംങ്ങൾ ഉറുദുവിലും , ഭാഷകൊണ്ടും വസ്ത്രങ്ങൾ കൊണ്ടും വേർത്തിരിക്കപ്പെട്ട മനുഷ്യ മനസ്സുകൾ , ഇവരെല്ലാവരും ചായ കുടിയ്ക്കാൻ ഞാൻ ക്യാഷറായ കൊച്ചു ചായക്കടയിലാണ് വരിക.(മദ്രാസ്സിനടുത്ത് കാഡ്പാടിയിലെ വെല്ലൂരിൽ താമസ്സിക്കുന്ന കാലം)

വയസ്സ് 24

13 പേരിൽ 5 വിത്തുകൾ 5 വിത്തൌട്ടുകൾ (കോത്തായികൾ), 3 മിക്സ് … ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥികൾ വാടകയ്ക്കെടുത്ത് താമസ്സിയ്ക്കുന്നൊരു വീട്ടിലെ പുലർകാല കാഴ്ച്ചയാണിത് , മൂന്ന് റൂമിൽ മൂന്ന് തരം വ്യക്തിത്വങ്ങൾ .. വിത്തൌട്ട് റൂമിലേക്കാരും എത്തി നോക്കില്ല ഞാനൊഴികെ മറ്റെല്ലാവരും കരുതുന്നത് ആ റൂമിലെ കാഴ്ച്ച കണ്ടാൽ അന്നത്തെ ദിവസം മഹാ പോക്കായിരിക്കുമെന്ന് , ഞാൻ വിത്തിലെ മെംബർ.( പാലക്കാട് കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനത്തിൽ പ്രഡക്ഷൻ (കുക്കിംഗ്) വിഭാഗത്തിൽ പഠിയ്ക്കുന്ന കാലം)

25 വയസ്സ്

യാ ഹിമാർ ആലത്തൂൾ നായിം .. അറബിച്ചിയുടെ കരപിര ശബ്ദമാണെന്നെ ഉണർത്തുക , എന്റെ പുലർക്കാലം ഉച്ച കഴിഞ്ഞതിന് ശേഷമായിരിക്കും കാരണം കുവൈറ്റിലെ അറബി വീട്ടിലെ ദുവാനിയായിൽ വരുന്നവർക്ക് ചായയും ഗഹ്വയും കൊടുക്കുക എന്നതാണെന്റെ ജോലി ആ ജോലി കഴിയുക പുലർച്ചേ ആറുമണി കഴിഞ്ഞിരിക്കും പിന്നെയായിരിക്കും എന്റെ ഉറക്കം ആരംഭിയ്ക്കുക ഒരു അമേരിക്കൻ ജീവിതം .(കുവൈറ്റിലെ(ഫിർദൌസ്) ഒരു അറബി വീട്ടിലെ വാസകാലം)

26 വയസ്സ്

ക്യാ ഭായ് അഭിത്തക്ക് ഉഠാ നഹി ? ടൈം ബഹുത്ത് ഹോഗയാ സഹ പ്രവർത്തകന്റെ സ്നേഹ ഭാഷണത്തോടെയായിരിന്നു എന്നും ഉണരുക .. പുലർച്ചേ അഞ്ചുമണിയ്ക്ക് എഴുന്നേറ്റാലേ ഹോട്ടലിലെ കാലത്തേയ്ക്കുള്ളതുണ്ടാക്കാൻ പ്രധാന കുക്കിനെ സഹായിക്കാനൊക്കൂ .(കുവൈറ്റിലെ(സഫാത്ത്) ഒരു മലബാർ ധാബയിൽ ജോലി ചെയ്യുന്ന കാലം)

26 ൽ തന്നെ

വാ പെട്ടെന്നെഴുന്നേൽക്ക് ….. കൊയിലാണ്ടിക്കാരൻ കോയാക്കാന്റെ വിളികേട്ടായിരിക്കും ഉണരുക , നാലു മണി കഴിഞ്ഞിട്ടുണ്ടാവുകയേ ഒള്ളൂ അതി പുലർച്ചെ സബ്ജി മാർക്കറ്റിലെത്തിയാലേ പച്ചക്കറികൾ എല്ലാം കിട്ടൂ … കുവൈറ്റിലെ എല്ലാ ബക്കാലകളിലേക്കും പച്ചക്കറി എത്തിയ്ക്കണമെങ്കിൽ അതി പുലർച്ചെ എഴുന്നേൽക്കണം.(കുവൈറ്റിൽ (സഫാത്ത്)ഒരു പച്ചക്കറി സപ്ലേക്കാരന്റെ കൂടെ ജോലി ചെയ്യുന്ന കാലം)

27 വയസ്സ്

പോത്തുപോലെ കിടന്നുറങ്ങുന്ന ഹംസത്തിന്റെ കൂർക്കം വലിയാണെന്റെ അലറാം , ആറുമണിയ്ക്കാണ് സൈറ്റിലെത്തേണ്ടത് സൈറ്റിൽ എനിക്കും ഹംസത്തിനും വേണ്ടി ബണ്ടലുകൽ കണക്ക് ജിപ്സം ബോർഡും മറ്റു ഡക്കറേഷൻ അനുബന്ധ സാമഗ്രികളും ലിഫ്റ്റില്ലാത്ത നിർമ്മാണത്തിലിരിക്കുന്ന ബിൽഡിംഗിന്റെ മുകളിലെത്താൻ കാത്തിരിക്കുന്നുണ്ടാവും , ലെബനാനി വണ്ടിയുമായി അഞ്ചു മണിക്ക് തന്നെ പിക്ക് അപ്പ് പോയിന്റിലെത്തും ഇല്ലെങ്കിൽ മറ്റൊരു ചീത്ത ലബനാൻ അറബിയില്ലായിരിക്കും , ക്രിസ്ത്യാനിയായ ലബനാനി ഫോർമാന്റെ മാതൃഭാഷ അറബിയാണ്.( കുവൈറ്റിൽ(ഹവ്വല്ലി)ഒരു ഡക്കറേഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം)

28 വയസ്സ്

പത്തുമണിക്കാണ് പുലർക്കാലം , പതിനൊന്ന് മണിക്ക് അണിഞ്ഞൊരുങ്ങി താഴെ സ്റ്റാർട്ടാക്കിട്ടിരിക്കുന്ന വാനിലെത്തിയാൽ മതി, ഫ്ലാറ്റിൽ 14 പേരുണ്ട് ഒരു ബാത്ത് റൂം , സമയത്തെ ഹരിച്ചും ഗുണിച്ചും ക്ലിപ്തപ്പെടുത്തി ഓരോരുത്തർക്ക് പകുത്തിയിരിക്കുന്നു അതുകൊണ്ട് തിക്കും തിരക്കുമില്ല സീനിയർമാർ നേരം വൈകിയും ജൂനിയേർസ് നേരത്തേയും എഴുന്നേൽക്കണമെന്ന് മാത്രം, സ്റ്റാർ റസ്റ്റോറന്റാണെങ്കിലും എന്റെ പോസ്റ്റ് വെയിറ്റർ/പിക്ക്മാൻ ആണെങ്കിലും നിലം തുടയ്ക്കുക എന്നത് എന്നിലേല്പിച്ച കർത്തവ്യമാണ്., അത് ചെയ്യണമെങ്കിൽ ആദ്യത്തെ വണ്ടിയിൽ ഞാൻ ഹോട്ടലിലെത്തണം.( കുവൈറ്റിൽ(റിഗ്ഗായി) ഒരു സ്റ്റാർ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന കാലം)

30 വയസ്സ്

താമസ സ്ഥലത്ത് നിന്നും ജോലി സ്ഥലത്തേക്ക് ബസ്സിലാണ് പോവേണ്ടത് , ഡ്യൂബ്ലി ചാവി ഉണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള ജോലിയൊന്നുമല്ല എങ്കിലും കൃത്യ സമയത്ത് തന്നെ ഷോപ്പിലെത്തണം , നേരം വൈകിയാലും സിറിയക്കാരൻ മുതലാളി ചീത്ത പറയില്ല.(കുവൈറ്റിൽ(ഹവ്വല്ലി) ഒരു ചാവി ഉണ്ടാക്കുന്ന കടയിൽ ജോലി ചെയ്യുന്ന കാലം)

31 വയസ്സ്

താമസ്സം ജോലിസ്ഥലത്തിനടുത്താണെങ്കിലും കൃത്യം 9 മണിക്ക് ഷോപ്പിലെത്തണം കാരണം ലോകത്തിലേറ്റവും വൃത്തികെട്ട നാറിയ സ്വഭാവക്കാരായ പലസ്ഥീൻക്കാരനാണ് എന്റെ സൂപ്പർവൈസർ അഹമദ്, ക്ഷമ എന്നത് എനിക്കില്ലായിരുന്നെങ്കിൽ ഞാനിന്ന് കുവൈറ്റിലെ ജയിലനകത്ത് അഴിയെണ്ണുമായിരുന്നു , പുലർക്കാലങ്ങളെല്ലാം ഇവന്റെ നശിച്ച വക്രിച്ച മുഖമോർത്തുകൊണ്ടാണ് എഴുന്നേൽക്കാറ് , ഒരു അവിശ്വാസിയായിട്ട് പോലും എനിക്കവന്റെ മുഖം കാണുന്നത് ഇഷ്ടമല്ല (കുവൈറ്റിൽ(സാൽമിയായിൽ) ഒരു സ്പോർട്സ് കടയിലെ സെയിത്സ്മാനായി വർക്ക് ചെയ്യുന്ന കാലം).

32 വയസ്സ്

ജോലി ഇല്ലെങ്കിലും താമസം ഫ്രീയല്ല, ആയതുകൊണ്ട് തന്നെ അന്നത്തിനുള്ള വകയ്ക്കായ് വൈകുന്നേരം മീൻ മാർക്കറ്റിലെത്തി മത്സ്യം ലേലം കൊണ്ട് അത് ഹോട്ടലിൽ കൊണ്ടു പോയി കൊടുക്കണം എങ്കിലേ വല്ലതും തടയൂ … പുലർകാലം എന്നത് കണികാണാത്ത കാലം (ജോലി ഇല്ലാതെ കുവൈറ്റിലെ ഷർക്ക് മിൻ മാർക്കറ്റിൽ മീൻ വിൽപന തൊഴിലാളികളായ മലയാളി സുഹൃത്തുക്കളുമൊത്ത് താമസ്സിക്കുന്ന കാലം)

33 വയസ്സ്

താമസ്സവും ജോലിയും ഒരേ സ്ഥലത്ത് ആദ്യത്തെ ക്യാമ്പ് വാസം , മരുഭൂമിയിലെ രസകരമായ പുലർക്കാലം , അസി:കുക്കിന്റെ ജോലി ഏറെ സന്തോഷം നൽകുന്നതായിരിന്നു , എന്നും പുലർച്ചെ എഴുന്നേൽക്കുമ്പോൾ എന്തല്ലാം ഉണ്ടാക്കണമെന്ന ധാരണയോടെ ഉന്മേഷത്തോടെയായിരിന്നു ( കുവൈറ്റിലെ അഹമദി മേഖലകളിലെ ഒയിൽ റിഗ്ഗിൽ കാറ്ററിംഗ് സെക്ഷനിൽ ജോലി ചെയ്യ്തിരുന്ന കാലം).

33 വയസ്സ് മുതൽ 38 വരെ

ജീവിതത്തിലെ ഏറ്റവും സുന്ദരമായ പുലർകാലങ്ങൾ ആസ്വദിച്ച കാലം , ഇറാഖിലെ നസറിയായിലെ ,മരുഭൂമിയിലെ എല്ലാ പുലർകാലവും ഏറ്റവുമാദ്യം ആസ്വദിച്ചത് പ്രായക്കാരിൽ കുറവുള്ള ഞാനായിരിക്കും ,ഡ്യൂട്ടി കാലത്ത് ആറുമണിക്കാണെങ്കിലും എന്നും മൂന്ന് മണിക്ക് എഴുന്നേറ്റ് പുലർക്കാലങ്ങളൊക്കെ ആവോളം ആസ്വദിച്ചിട്ടുണ്ട്. യൂഫ്രട്ടീസ് നദിയിൽ നിന്ന് കനാൽ വഴി ശേഖരിച്ച വെള്ളത്തിലെ കുളി, എത്ര ചൂടുള്ള കാലാവസ്ഥയിൽ ആ നദിയിലെ വെള്ളം നല്ല തണുപ്പായിരിന്നു .(ഇറാഖിലെ (മെസപ്പെട്ടോമിയ) നാസറിയായിലെ അഞ്ചു വർഷകാല ജീവിതം) ഏറ്റവും മെച്ചപ്പെട്ട ജീവിതവും , നല്ല ജോലികളൂം (ഡോക്യുമെന്റെ കണ്ട്രോൾ സ്പെഷലിസ്റ്റ്,ഓഫ്ഫീസ് അഡ്മിനിസ്റ്റ്രേറ്റീവ്)

വയസ്സ് 39

കാലത്ത് 2 മണിക്ക് എഴുന്നേറ്റാലേ നാലു മണിക്കുള്ള ലാസ്റ്റ് ബസ്സിന് മുൻപ് ഏതെങ്കിലും ഒരു ബസ്സിൽ കയറി കുവൈറ്റിലെ ഒരറ്റത്തുള്ള വിശാലമായ മരുഭൂമിയെ വളച്ചുകെട്ടിയുണ്ടാക്കിയ “അരിഫ് ജാൻ” ക്യാമ്പിലെത്താനാവൂ .. ക്യാമ്പിനകത്തേയ്ക്ക് ഒന്നെത്തിപ്പെടണമെങ്കിൽ മൂന്ന് ചെക്കിംഗ് പോയിന്റുകളിൽ ക്ഷമയോടെ ക്യൂ നിൽക്കണം എങ്കിലേ ഏഴുമണിക്കാരംഭിയ്ക്കുന്ന ഓഫീസ്സിൽ കൃത്യ സമയത്തിന് മുൻപെത്താനാവൂ (കൃത്യത അത് നിർബ്ബന്ധമാണ് അമേരിക്കൻ കമ്പനികളിൽ) … (കുവൈറ്റിലെ അരിഫ് ജാൻ ക്യാമ്പിൽ പ്രഡക്ഷൻ കണ്ട്രോളറായി ജോലി ചെയ്ത കാലം .)

വയസ്സ് 40 … മാർച്ച് 16

മകന്റേയും മകളുടേയും ഉപ്പച്ചീന്നുള്ള മണിമൊഴികൾ കേട്ടാണ് ഞാൻ ഉണരുക ….. പ്രവാസത്തോട് വിട പറഞ്ഞ് എന്റെ നാടിന്റെ പുലർകാലങ്ങൾ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ഞാൻ ആസ്വദിക്കുന്നു , എന്നും ജിമ്മിന് പോകുന്നു.. കുട്ടികളുമായും ഭാര്യയുമായിമൊക്കെ കളിച്ചുല്ലസിച്ച് ജീവിതത്തിന്റെ ആനന്ദകരമാക്കുന്നു.
എന്റെ പുലർകാലങ്ങൾ തുടരുന്നു .

Saturday, April 9, 2011

എന്റെ വോട്ട് ആർക്ക് ???



ഇന്ത്യൻ പൌരന്റെ ഏറ്റവും വലിയ പവർഫുൾ ആയുധമാണവന്റെ വോട്ടവകാശം , ഈ അവകാശം യുക്തിഭദ്രമായ രീതിയിൽ ചിന്തിച്ച് ഉപയോഗിക്കുക , കേരള ജനതയുടെ 60% ത്തിലധികം ജനതയും വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ളവരാണ് ബാക്കി വരുന്ന 40 % ത്തോളം പേരിൽ ഭൂരിഭാഗവും അടിസ്ഥാനപരമായ സാഹചര്യങ്ങൾക്കനുസരിച്ച് ചിന്തിയ്ക്കുന്നവരാണ്, ഇങ്ങനെയുള്ള ചിന്തകരിൽ ഭൂരിപക്ഷം പേരും ഇടതുപക്ഷം വീണ്ടും ഭരണത്തിൽ വരണമെന്ന് ആഗ്രഹിയ്ക്കുന്നു എന്തുകൊണ്ടങ്ങനെ ജനത ചിന്തിയ്ക്കുന്നു ?

---------------------------------------------------------------

പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ശ്രീരാമകൃഷ്ണന് അദ്ദേഹത്തിന്റെ ചിഹ്നമായ ചുറ്റിക അരിവാൽ നക്ഷത്രത്തിന് വോട്ട് നൽകണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .. എന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽ പൊന്നാനിക്കാരനായ എന്റെ ഉത്തരം ഇതായിരിക്കും

കഴിഞ്ഞ 50 വർഷത്തെ വികസനം കേവലം 5 വർഷം കൊണ്ട് ഇടത്പക്ഷ സർക്കാറും ഈ മണ്ഡലത്തെ പ്രതിനീധീകരിച്ച പാലൊളി മുഹമദ് കുട്ടിയും ചെയ്തതിനാൽ … അജയ്മോഹൻ എന്ന വ്യക്തി ജയിച്ചാൽ ഇനിയൊരിക്കലും പൊന്നാനിക്ക് വികസനമെന്നത് ഉണ്ടാവില്ല എന്നത് 100% വും ഉറപ്പാണ് കാരണം . സ്വാഭാവികമായ ചിന്ത തന്നെ ഇത്രയും വികസനം ഉണ്ടാക്കിയ മുന്നണിയെ പരാജയപ്പെടുത്തിയ ജനതയാണ് പൊന്നാനിക്കാർ ഇനിയിപ്പോ ഞാൻ വികസനം ഉണ്ടാക്കിയാലും അടുത്ത തവണ എന്നെ ഈ മണ്ടന്മാർ പരാജയപ്പെടുത്തും .

വിലപ്പെട്ട വോട്ട് വിലയറിഞ്ഞ് ചെയ്യുക .. രാമകൃഷ്ണനെ വിജയിപ്പിച്ച് സ:വി.എസിന്റെ കരങ്ങൾക്ക് ശക്തി പകരുക അദ്ദേഹത്തെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കാൻ യുക്തിപൂർവ്വം എല്ലാവരും ശ്രമിയ്ക്കുക

കേരളത്തിലെ എല്ലാ ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിയ്ക്കുന്നു .

Saturday, April 2, 2011

ഇറാഖിയുടെ ജീവൻ …. തോക്കിൻ മുൻപിലെ നിമിഷങ്ങൾ

ഏതൊരു വ്യക്തി ജീവിതത്തിലും അനേകം മറക്കാനാവാത്ത മുഹൂർത്തങ്ങൾ സ്വാഭാവികമാണ് അതൊക്കെ മറ്റൊരാളോട് പറയുമ്പോൾ അവർ “പുളു” ബഡായി എന്നൊക്കെ പറഞ്ഞു തള്ളി കളയും കാരണം അങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും സംഭവിക്കില്ലാ എന്നതാണ് ധാരണ , അങ്ങനെ തള്ളികളയാൻ സാദ്ധ്യതയുള്ളൊരു സത്യമാണ് ഞാനിവിടെ കുറിക്കുന്നത് ….
മെസപ്പെട്ടോമിയ, യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നൊക്കെ ഹിസ്റ്ററി അധ്യാപകൻ പഠിപ്പിയ്ക്കുമ്പോൾ അതൊക്കെ എന്റെ ജീവിതത്തിലെ ഒരു ഭാഗമാവുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല , അഞ്ചു വർഷകാലം മെസപ്പൊട്ടൊമിയായിലെ ഏറ്റവും പ്രസിദ്ധമായ നസിറീയായിലായിരിന്നു ഞാൻ , ഇവിടെയാണ് സെമിറ്റിക്ക് മതങ്ങളുടെ പിതാവായാ അബ്രഹാമിന്റെ വാസ സ്ഥലവും വീടും നില നിന്നിരുന്നത് , ഇപ്പോഴും അതവിടെയുണ്ട്.


കഥ ഇതല്ല എന്നാൽ ഈ നാട്ടുക്കാരന്റെ (ഇറാഖിയുടെ) ദയനീയമായൊരു അവസ്ഥയാണ് വിശേഷം , ഇറാഖിലെ നസറിയ ക്യാമ്പിലെ ഒരു ഭാഷാ സഹായിയായി കുറച്ചു കാലം ജോലി ചെയ്തിരിന്നു , അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ ബോസ് ജയിംസ് വെയർ തിരക്ക് പിടിച്ച് വന്നന്നെ വണ്ടിയിൽ കയറ്റി ക്യാമ്പ് ഗേറ്റിനടുത്തേക്ക് ….

ഒരു ഇറാഖി തന്റെ ക്കൈകൾ മേലോട്ട് ഉയർത്തി മുട്ടുകുത്തി , അതിന് ചുറ്റും ഒന്നര മീറ്റർ അകലത്തിലായി വട്ട വളഞ്ഞ് അമേരിക്കൻ പട്ടാളക്കാരും, ഇറാഖിയുടെ മടിയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ എന്തോ ഉണ്ട് …
പട്ടാള മേജർ എന്നോട് പറഞ്ഞു “ഇയാളോട് ചോദിക്കുക എങ്ങനെ ഇവിടെ എത്തിയെന്ന്, ഇയാൾ പറയുന്നു ബസ്സിലാണ് വന്നതെന്ന് ബസ്സ് എവിടെ പോയി എന്നു ചോദിച്ചപ്പോൾ ക്യാമ്പിനകത്തേക്ക് പോയി എന്നാണ് , കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക .ഇവരുടെ കൂട്ടത്തിലെ ഒരു പട്ടാളക്കാരന് കുറച്ച് അറബി അറിയാം അത് വെച്ച് ഇറാഖിയെ ചോദ്യം ചെയ്തിരിന്നു അതിന്റെടിസ്ഥാനത്തിലാണ് മേജർ എന്നോട് വിവരങ്ങൾ പറഞ്ഞത്.സാധാരണക്കാർക്ക് ഒരിക്കലും പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് ഇറാഖിയെ ഇവർ പിടികൂടിയത് സാദാ ലെവലിൽ ഇറാഖിയുടെ ജഡമാവേണ്ട സമയം കഴിഞ്ഞിരിന്നു എന്നാൽ ഇയാളെങ്ങനെ വന്നുവെന്നറിയാനുള്ള ആകാംക്ഷയാണ് ഇറാഖിയുടെ ജീവൻ ഇത്രയും നീട്ടി കിട്ടിയത്

ഇറാഖിയുടെ കയ്യിൽ ബോംബൊ മറ്റോ ആണെങ്കിൽ എന്റെ കാര്യം ഗോവിന്ദ , അങ്ങനെ സംഭവിയ്ക്കുകയാണെങ്കിൽ കൂടെ ചാവാനായി പട്ടാളക്കാരും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഞാൻ ഇറാഖിയോട് ചോദിച്ചു
“നിങ്ങളെങ്ങനെയാ ഇവിടെ എത്തിയത് ?”
ഇറാഖി “ ഞാൻ അബ്ബാസിന്റെ കൂടെയാണ് വന്നത് ?
അബ്ബാസ് ആരാണ് ?
ഇറാഖി ജോലിക്കാരുടെ ഫോർമാൻ , ഇവരുടെ ഭാഷാ സഹായി കൂടിയാണ് ഇയാൾ (ക്യാമ്പിൽ 100 ളം ഇറാഖികൾ ജോലി ചെയ്യുന്നുണ്ട് അവരുടെ ഫോർമാനാണ് അബ്ബാസ്…)
അബ്ബാസ് എവിടെ പോയി ?
അബ്ബാസ് അകത്തേയ്ക്ക് പോയി ..
പാവം ഇറാഖിയുടെ ജീവൻ ഇത്രയും നേരം മുൾമുനയിൽ നിൽക്കാൻ കാരണം ഒരു അരമുറിയൻ അറബി അറിയാവുന്ന പട്ടാളക്കാരന്റെ അറിവില്ലായ്മ.
മേജറോട് ഞാൻ ചോദിച്ചു .. ഇവിടെ അബ്ബാസ് എന്നൊരു ഇറാഖിയുണ്ടോ ?
യെസ് ഉണ്ട്
അയാളുടെ കൂടെ ജോലിക്കായാണ് വന്നത് , അബ്ബാസ് ഇയാളെ ഇവിടെ നിറുത്തി ,ക്യാമ്പിനകത്തേയ്ക്ക് പോയി , അല്ലാതെ ഇയാൾ ബസ്സിലല്ല വന്നത് , അരമുറിയൻ അമേരിക്കൻ ഇറാഖിയോട് എങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോൾ അബ്ബാസ് എന്നു പറഞ്ഞത് ബസ്സിലാണന്നാണ് പട്ടാളക്കാരൻ മനസ്സിലാക്കിയത് ഇതോടെ കൺഫ്യൂഷൻസും കൂടി ഒരു പാവത്തിന്റെ ജീവൻ മുൾമുനയിലുമായി.
അയാളുടെ കയ്യിലെ പൊതിയെന്താണന്ന് അഴിച്ചു പരിശോധിച്ചു, അതൊരു കറന്റ് പരിശോധനാ യന്ത്രമായിരിന്നു , ഇറാഖി അബ്ബാസ്സിന്റെ കൂടെ ഇലൿട്രിക്കൽ ജോലിക്കായാണ് വന്നത് ,അയാളുടെ പണിയായുധം പ്ലാസ്റ്റിക്ക് ബാഗിലും പിന്നെന്തെങ്കിലും വേണോ പണി പാളാൻ ..
ചോദ്യം ചെയ്യലിന് ശേഷം ഇറാഖിയെ വിട്ടയച്ചു …….

Thursday, March 31, 2011

ജീവിതത്തിന്റെ വഴിത്തിരുവുകൾ ..

ഒന്നും പ്ലാൻ ചെയ്തട്ടല്ലായിരുന്നു കാര്യങ്ങൾ പോയികൊണ്ടിരിന്നത്, എന്റെ , എനിക്ക് ചുറ്റുമുള്ളവരുടെ കാര്യങ്ങൾ എല്ലാം ഒരാളുടെ നിയന്ത്രണത്തിലാണന്ന് അപക്ക്വ ചിന്തയിൽ നിന്നകലെയാണ് ഞാനെന്നും എന്നാൽ എന്റെ ചിന്തയ്ക്കതീതമായതൊന്നും നടയ്ക്കുന്നില്ല എന്ന മൌഢ്യ ധാരണയൊന്നും എനിക്കില്ല , എന്നിൽ അനുഭവിയ്ക്കാത്തതും ദർശ്ശിക്കാത്തതുമായ കാര്യങ്ങളെ കുറിച്ച് ഞാൻ വറീഡല്ല , ഒരാൾ മറ്റൊരാളെ ആശ്രയിക്കാതെ നമ്മുക്കൊരിക്കലും സ്വയം ജീവിതത്തെ മുന്നോട്ട് നയിക്കാനാവില്ല എന്നതാണ് സാമൂഹിക ചുറ്റുപ്പാടുകളുടെ പൊരുൾ .

എന്റെ ഒരു കൂട്ടുക്കാരൻ അവന് അൿബർ എന്ന് പേരിടാം (യഥാർത്ഥ പേരല്ല) ഇന്നവൻ ആരൊക്കെയാണ് എന്നാൽ ഇന്നലെ അവനെന്റെ ചങ്ങാതിയായിരിന്നു (ഇന്നും അവൻ എന്റെ പ്രിയ ചങ്ങാതിമാരൊളാണ്, ) ഒത്തിരി ചങ്ങാതിമാർ എനിക്കുണ്ടായിട്ടുണ്ട് അന്നും ഇന്നും എന്നാൽ അൿബറിനെ പോലെയുള്ള ഒരു വ്യക്തിയുടെ ജീവിതം എനിക്ക് വല്ലാത്ത അത്ഭുതമാണ് .

എന്റെ സതീർത്ഥ്യനായിരുന്നു അൿബർ , എനിക്ക് ഏഴാം തരം വരെ മലയാളമോ മറ്റു ഭാഷകളോ (ഹിന്ദി,ഇംഗ്ലീഷ്) ശരിയ്ക്കും എഴുതാനാവില്ലായിരിന്നു, അൿബറായിരിന്നു എനിക്കെന്നും എഴുതി തന്നിരുന്നത് പ്രതിഫലം ഉപ്പയുടെ കടയിലെ പ്ലംസും തക്കാളിയും ,എലന്തക്കയുമൊക്കെയായിരിന്നു , അവനെന്തും ചെയ്തുകൊടുക്കുക എന്നത് എന്റെ സ്വാർത്ഥമായ ആവശ്യമായിരിന്നു .

പൊന്നാനിയിലെ ഒരു പ്രധാന കുളമാണ് , വലിയ ജുമാഅത്ത് പള്ളികുളം , വർഷകാലങ്ങളിൽ നിറഞ്ഞു കവിയുന്ന കുളത്തിൽ കുളിക്കാനും നല്ല രസമായിരിന്നു , ഞങ്ങൾ (ഞാൻ,അൿബർ, മറ്റൊരു ചങ്ങാതി) രണ്ടാൾ ആഴത്തിലുള്ള കുളത്തിൽ കളിച്ച് രസിച്ച് കൊണ്ടിരിക്കേ … നീന്തലറിയാത്ത അൿബർ നിലമില്ലാ ഭാഗത്ത് മുങ്ങി താഴുന്നു, ഞാൻ കുളക്കരയിലെ പടവിൽ പകുതി വെള്ളത്തിലിരിക്കുകയായിരിന്നു , അൿബറിന് ഒട്ടും നീന്തലറിയില്ലാന്ന് എനിക്കറിയില്ലായിരിന്നു, ആദ്യത്തെ മുങ്ങലിൽ അവൻ വിളറിയ മുഖവുമായി പൊന്തിവന്നു പെട്ടെന്ന് തന്നെ താണു , അപ്പോളെനിക്ക് കാര്യം പിടികിട്ടി വീണ്ടും കൈ മുട്ടോളം ഉയർന്നു .. കാര്യം പന്തിയല്ലാന്ന് മനസ്സിലായി പിന്നെയൊന്നും ആലോചിച്ചില്ല എന്റെ കൊച്ചു ബുദ്ധിയിൽ (ഞാനന്ന് ആറാം ക്ലാസിലാണ് പഠിച്ചിരിന്നത് വയസ്സ് 11 ) അവനെ രക്ഷിക്കാനുള്ള ഉപായവും ഉദിച്ചു , പെട്ടെന്നവന്റെ പുറകിലേക്ക് നീന്തി ചെന്നു മുങ്ങികൊണ്ടുതന്നെ അവനെ തള്ളി തള്ളി കരയിലേക്ക് … കരയിലെ ചങ്ങാതിയുടെ സഹായത്തോടെ അവനെ കരക്ക് കയറ്റി, ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി എന്നു തന്നെ പറയാം , ഇതൊന്നും വീട്ടിൽ പറഞ്ഞിട്ടില്ലായിരിന്നു, വീട്ടുക്കാർ അറിഞ്ഞാൽ തല്ലുറപ്പായിരിന്നതിനാൽ , ഞാൻ ചെയ്തത് വലിയ സാഹസമായിരിന്നോ ? എനിക്കറിയില്ല പക്ഷെ അവന്റെ ജീവിതം അന്നുമുതൽ എന്റെ ശ്രദ്ധ പതിച്ചുകൊണ്ടിരിന്നു , ഏഴാം തരത്തിലെ പരീക്ഷ ഞങ്ങളെ രണ്ടു വഴികളാക്കി ഞാൻ പരാജയപ്പെട്ടു അവൻ വിജയിച്ച് എട്ടിലേക്ക് (മറ്റൊരു സ്ക്കൂളിലേക്ക്) സത്യത്തിൽ ആ പരീക്ഷ എന്റെ ജീവിത വിജയത്തിലേക്കുള്ള ആദ്യപടിയായി , ഒരാളുടെ സഹായമില്ലാത്തതിനാൽ ഞാൻ എന്റെ ബ്രയിൻ ഉപയോഗിച്ച് തുടങ്ങി .ഞാൻ എട്ടിലെത്തിയപ്പോൾ അവൻ ഒൻപതിലുണ്ടായിരുന്നുവെങ്കിലും ഞങ്ങടെ സൌഹൃദത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല അവനവന്റെ വഴിക്ക് ഞാൻ എന്റെ വഴിക്ക് .

കാലം കടന്ന് പോയി , എന്റെ ജീവിത വഴിയിൽ വെച്ച് ഞാൻ എന്റെ ചങ്ങാതിയെ പറ്റി അറിഞ്ഞുകൊണ്ടിരിന്നു , ഒരിക്കൽ കേട്ടു അവനൊരു സ്വർണ്ണ കടത്ത് കേസിൽ പെട്ട് ജയിലിലാണന്ന് പിന്നെ കേട്ടു അവനോടിച്ചിരുന്ന വണ്ടിയിടിച്ച് ഒരാൾ മരിച്ചു വെന്ന് … അധ്വാനത്തിലൂടെ അവനെയൊരു ജീവിത വിജയത്തിനുടമയാക്കി , പ്രതിസന്ധിഘട്ടത്തിൽ വഴിയിൽ വെച്ചവനെ കണ്ടപ്പോൾ സ്നേഹപരിഭവമായി അവൻ പറഞ്ഞതോർക്കുന്നു .. എന്തിനാടാ എന്നെ നീ രക്ഷപ്പെടുത്തിയത് അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഇന്നനുഭവിയ്ക്കുന്നതൊന്നും ഇല്ലാതായാനെ …. പിന്നേയും അവന്റെ ജീവിത യാത്ര തുടർന്നു .
ഒരാളുടെ ജീവിതത്തിലും ഒരു പ്രശ്നവും ശാശ്വതമായി നിൽക്കുന്നില്ല, ജീവിതത്തിന്റെ വ്യത്യസ്ഥമായ ഘട്ടത്തിൽ തികച്ചും സമാനമായി തന്നെയാണ് ജീവിത യാത്ര തുടരുന്നത് ഒട്ടുമിക്കവരിലും.


വാൽകഷണം …
ഒന്നു മുതൽ നാലു വരെ താനി ലോകത്ത് കളിക്കാനും കൊഞ്ചാനും മാത്രമായിട്ടുള്ളവനാവുന്നു എന്നു ചിന്തിയ്ക്കാം (സ്വയം ചിന്ത എന്നത് ഭക്ഷണം കഴിക്കാനും കളിക്കാനും മാത്രമുള്ള കാലം) നാലു മുതൽ 12 വരെ വിദ്യാരംഭത്തിന്റേയും നിഷ്കളങ്ക സ്നേഹത്തിന്റേയും ആദ്യക്ഷരങ്ങളും എന്തന്ന് മനസ്സിലാക്കി അത് ജീവിതമാക്കുന്ന കാലം.12 മുതൽ 16 വരെ ലൈഗീകമായ ചിന്ത, ഇത് എന്ത് ഏത് എന്നറിയാത്ത കാലം ശരിക്കുള്ള നിയന്ത്രണങ്ങളില്ലെങ്കിൽ വഴിതെറ്റാവുന്ന കാലം, 16 മുതൽ 21 വരെ ശരിയ്ക്കും അപകടം നിറഞ്ഞ പീരിയഡ് പ്രണയവും കാമവും ,വികാരങ്ങളും വിചാരങ്ങളും എല്ലാം ഒത്തൊരുമിച്ച് ജീവിതത്തെ ആകെയൊരു ഹലാക്കിന്റെ അവലും കഞ്ഞിയാക്കുന്ന ഒരവസ്ഥവിശേഷമാക്കുന്ന കാലം 21 മുതൽ 28 വരെ സ്വയം ചിന്തിയ്ക്കുകയും ജീവിതത്തെ എങ്ങനെ മുന്നോട്ട് നയിക്കാമെന്ന് ആശങ്കയും ആകുലതകളും, നിരാശയും എല്ലാമുള്ള കാലം , ഈ കാലയളവിൽ നല്ല ആത്മവിശ്വാസവും ഉറച്ച മനസ്സും സുഹൃത്തുക്കളുടെ നിസീമമായ പിന്തുണയും സ്നേഹവും വളരെ അത്യാവശ്യമാണ് അല്ലെങ്കിൽ വ്യക്തി ജീവിതത്തിൽ എന്തും സംഭവിക്കാം., 28 മുതൽ 40 വരെ വല്ലാത്തൊരു ഒഴുക്കാണ് ജീവിതത്തിൽ നാം വിചാരിക്കാത്തയിടത്ത് എത്തുന്ന കാലയളവ് സാമ്പത്തിക ഭദ്രത, ജോലിയിലും കുടുംബ ജീവിതത്തിലും എല്ലാ കാര്യത്തിലും സംതൃപ്തി നൽകുന്ന കാലം (എല്ലാവരിലും ഈ അവസ്ഥ ഉണ്ടന്ന് ഞാൻ അവകാശപ്പെടുന്നില്ല) 40 മുതൽ ….നിർവ്വചിക്കാനാവാത്ത ചിന്തകളായിരിക്കും

Saturday, March 19, 2011

സജ്ജാദ് ഹുസൈന്‍ ഒരു കവിയല്ല

(ചില വർഷങ്ങൾക്ക് മുൻപ് ഞാനെഴുതിയൊരു കൊച്ചു കഥ ….. )
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്.
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.
മേം ബി ഹോജായേഗാ പ്രയാര്‍ കാ ഏക്ക് നിശാന്‍
ജൈസെ ലൈല മജ്നൂം, ഷാജഹാന്‍ മുംതാസ് ഐസേ.
ലേകിന്‍ അബ് നഹി
ജബ് മേരാ ശരീര്‍ ജമീന്‍ കാ നീച്ചേ ഖഫന്‍ ഹോനേക്കെ ബാത്ത് .
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ന മിലാ കുച്ച് വൊ ഉദാര്‍സെ .

ദു:ഖ സാന്ദ്രമായ വരികള്‍ ഈണത്തില്‍ പാടി സജ്ജാദ് നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കി.
സജ്ജാദ് ഹുസൈന്‍ ഒരു ഹിന്ദുസ്ഥാനി ഗായകനല്ല, ഒരു കവിയുമല്ല ഏവരാലും ഒരു ഭ്രാന്തനായി അറിയപ്പെടുന്നവന്‍
പൊന്നാനി തെരുവില്‍ കുപ്പായമിടാതെ നടന്നു നീങ്ങുന്നവന്‍, പീടിക തിണ്ണയില്‍ പെട്ടികള്‍ തബലയാക്കി കഞ്ചാവിന്റെ മാസ്മരികതയില്‍ പഴയ ഗസല്‍ താളുകള്‍ അയവിറയ്ക്കുന്ന കൂട്ടങ്ങളില്‍ ഈണത്തോടെ അര്‍ത്ഥഭംഗിയോടെ പാട്ടുകള്‍ പാടുന്നവന്‍.

മുജേ ബി ഥാ ഏക്ക് മുംതാസ്
മേം നഹി ബനാ ഉസ്കേലിയേ താജ്‌മഹല്‍
ലേക്കിന്‍ വഹ് ബനാ മേരേലിയെ ഏക് പാഗല്‍ ഘാന
മേം അബി ഏക്ക് പാഗല്‍ ഹും.

പൊന്നാനിക്കാരുടെ ഇടയില്‍ അവരിലൊരാളായിരിന്നു സജ്ജാദ്.
അയല്‍‌വാസിയെ പ്രണയിച്ച സജ്ജാദ്, പ്രണായാതുരമായ കവിതകള്‍ക്ക് ഈണമിട്ടു പാടി

മേരെ യാദോംക്കി കഹി മുഹല്ലാമെ തേരി തസ്‌വീര്‍ ഹൈ.
മേരെ മന്‍ ക്കി ചാരോം തരഫ് തേരി തസ്‌വീര്‍ ഹൈ
മേരെ കമരോം കീ സാരാ ദീവാരോം പര്‍ തേരി തസ്‌വീര്‍ ഹൈ
മേം കഹി ദേഖാ ത്തോ വഹാം സബ് തേരി തസ്‌വീര്‍ ഹൈ
മേരാ മന്‍, ശരീര്‍ ദുനിയാ പൂരാ തേരി തസ്‌വീര്‍ ഹൈ.

ഇന്നവന്റെ ഇഷ്ട സ്ഥലം ശവപറമ്പാണ്, ഭാരതപുഴയിലെ മണല്‍ തിട്ടയില്‍ കുഴിച്ചിടപ്പെട്ട അപ്പുവേട്ടന്റേയും , കൃഷ്ണേട്ടന്റേയും ശവകൂനകരികെ നിലാവില്‍ ഓരിടുന്ന കുറുനരികള്‍ക്കുമിടയില്‍ യാമങ്ങളെ നിദ്രാവിഹീനങ്ങളാക്കി സദ്ദാദ് പാടി

വിളിച്ചു അവളെന്നെ അരികിലേക്ക്
ചെന്നു ഞാനവളുടെ അരികിലേക്ക്
അധരങ്ങള്‍കൊണ്ടെന്റെ അധരങ്ങളില്‍
മധുരം നല്‍കി.
രതി ലഹരിയില്‍ ഞാന്‍ എന്നെ മറന്നു
എന്നിട്ടും അവളെന്നെ ..... ഹഹ ഹഹ
പിന്നെ വരികള്‍ക്ക് പൊട്ടിചിരിയുടെ ..പിന്നെയത് ആര്‍ത്തനാദമായി .
ചിരി നിന്നു സജ്ജാദ് ദേഷ്യത്തോടെ സ്വയം ആരോടിന്നില്ലാതെ പറഞ്ഞു
അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ .. അവള്‍ക്കെന്നെ അറിയില്ലത്രെ
ഒരു നിമിഷത്തിന്റെ ആയിരത്തൊന്നു അംശത്തിന്റെ മാറ്റത്തിനുള്ളില്‍ അവളെന്നെ അറിയാതെ പോയി .. സജ്ജാദ് ഉറക്കെ ഉറക്കെ പറഞ്ഞു .. പിന്നെയത് കരച്ചിലായി. തേങ്ങലായ് തികച്ചും നിശബ്ദമായി.

സജ്ജാദിനേയും അവളേയും കിടപ്പറയില്‍ നിന്നു പിടിക്കപ്പെട്ടപ്പോള്‍ അവള്‍ ഉണ്ണിയാര്‍ച്ചയുടെ തനി സ്വരൂപമായി
ഇവനെന്നെ കയറി പിടിച്ചു, പൊതിരെ തല്ലു കിട്ടിയ സജ്ജാദിനെ പോലീസിലേല്‍പ്പിച്ചു.
കോടതി സജ്ജാദിനെ വെറുതെ വിട്ടു. സജ്ജാദിന് മാനസ്സികരോകമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാല്‍.
കോടതി സജ്ജാദിനെ മോചിപ്പിച്ച ദിനം
സജ്ജാദിന്റെ വീടിനരികെയുള്ള ശവപറമ്പില്‍ കത്തിയെരിഞ്ഞമര്‍ന്ന ചിതയില്‍ അണയാതെ കിടന്ന തീ കനല്‍ കൂ‍ട്ടത്തിലേക്ക് കൈ കയറ്റി വേദനകളെ ആനന്ദമാക്കി അട്ടഹസിച്ചു.
ഇന്നും ഭാരതപുഴയുടെ ശ്മാശനപറമ്പുകളില്‍ ഒറ്റയ്ക്കിരിന്നു ഈണത്തില്‍ പാടുന്ന സജ്ജാദിനെ കാണാം.
സിന്ദഗി കിസീ ക്കാ ഉദാര്‍ ഹൈ
ക്യാ മിലാ വൊ ഉദാര്‍സെ
ന കുച്ച്
ആസ്മാന്‍ പര്‍ ചിടിയോ ഖില്‍ഖിലാത്തെ ഖുശി മനാത്താ ഹൈ
മുജേ...മുജേ.. വൊ ഖുശി ബി നഹി.
മേം പാഗല്‍ ഹും
ലോഗ് പുകാര്‍ത്താ ഹൈ ... യേ പാഗല്‍
ന കിസീക്കൂ മാലും വഹീ ഹൈ പാഗല്‍.

Thursday, February 24, 2011

പാതിവഴിൽ നിന്ന എന്റെ കുറിപ്പുകൾ /എന്റെയൊരു ചിത്രം




എനിക്ക് 41 വയസ്സിന് ഇനി കേവലം ദിവസങ്ങൾ മാത്രം , എന്റെ 40 വർഷത്തെ ജീവിതാനുഭവം – 10 വർഷത്തെ കുവൈറ്റ് വാസം, 5 വർഷത്തെ കലുഷിതമായ ഇറാക്ക് വാസം ഇതിനെല്ലാം പുറമെ ഇന്ത്യയിലെ തന്നെ പ്രധാന പട്ടണങ്ങളിലെ ചെറിയ കാലയളവിലെ വാസങ്ങൾ അതിനും പുറമെ എന്റെ നാട്ടിലെ തന്നെ എന്റെ കൊച്ചനുഭവങ്ങൾ ..
എങ്ങനെ ഞാനൊരു യുക്തിവാദിയായി എന്ന് പല ചങ്ങാതിമാരും എന്നോട് ചോദിക്കാറുണ്ട്, ആ ചോദ്യത്തിനുള്ള കാരണം പൊന്നാനിയെ പോലുള്ളൊരു സ്ഥലം എന്നാൽ കേരളത്തിൽ മുസ്ലിംങ്ങൾ തിങ്ങി പാർക്കുന്ന ഒരിടം മാത്രമല്ല ഇസ്ലാമത സമുദായത്തിൽ ജനിച്ചു വളർന്നൊരു വ്യക്തിക്ക് ആ ചുറ്റുപ്പാടിൽ നിന്ന് അത്രപെട്ടെന്ന് പുറത്ത് പോവുക അസാധ്യമാണ് അത്രയ്ക്ക് അവരുടെ ചിന്തകളെ കൊച്ചുനാളിലേ വരിഞ്ഞു മുറുക്കിയിരിക്കും, ഇവിടെയാണ് ഞാൻ എന്റെ വിജയം കാണുന്നത് എന്റെ സ്വത്രന്ത്ര ചിന്തകൾക്ക് എന്നും പ്രചോദനം എന്റെ പിതാവാണ്, ഇദ്ദേഹം തികച്ചും സ്വത്രന്ത്രമായി ചിന്തിയ്ക്കുന്ന ഒരു പാവം മനുഷ്യൻ , തികഞ്ഞൊരു ഇസ്ലാമത വിശ്വാസിയാണെങ്കിലും പ്രവൃത്തിയിൽ ചിന്തയിലും കമൂണിസ്റ്റ് ചിന്താഗതിയുണ്ട് ഒരുപക്ഷെ ഇദ്ദേഹത്തിന്റെ വിശാലമായ ചിന്തയായിരിക്കണം എനിക്ക് ലഭിച്ച സ്വതന്ത്ര ചിന്തയ്ക്ക് കാരണം.
ഇതൊക്കെ ഇവിടെ എഴുതി ഫലിപിയ്ക്കണമെന്നുള്ള എന്റെ ആഗ്രഹത്തിന് തിരക്ക് വിഘാതമായി നിന്നു ,, ആരൊക്കെ വായിക്കുന്നു എന്നൊന്നും ഞാൻ ശ്രദ്ധിയ്ക്കുന്നില്ല അത് ശ്രദ്ധിച്ചാൽ ഇവിടെ ആരും ഒന്നും എഴുതുകയില്ല , ബ്ലോഗിൽ മതപരമായ ചില പരാമർശങ്ങൾ ആരെഴുതിയാലും 1000 ളം കമന്റുകൾ കുമിഞ്ഞു കൂടും എന്നാലിതൊന്നും കാര്യമാത്ര പ്രസക്തമായവ ഒട്ടും ഉണ്ടാവില്ല .. ഈ മതപരമായ പോസ്റ്റുകൾക്കിടയിൽ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും മിനക്കടാതെ ചവറ്റുകൊട്ടയിൽ തള്ളപ്പെടുന്ന ഒത്തിരി നല്ല രചനകൾ നാം അറിയാതെ പോകുന്നു , ഇത് തീർത്തും ബ്ലോഗ് എന്ന തുറന്ന മാധ്യമത്തിന് ഭൂഷണമല്ല മാറ്റം അനിവാര്യമായിരിക്കുന്നു .. മാറ്റത്തിനായ് കൊതിയ്ക്കുന്നു..
എനിക്കൊത്തിരി വായനക്കാരുണ്ടെങ്കിൽ എന്റെ സമയപരിമിധിയ്ക്കുള്ളിൽ നിന്ന തന്നെ എനിക്ക് എഴുതാനുള്ള പ്രചോദനം ലഭിയ്ക്കുന്നത് പോലെ തന്നെ ഇവിടെ ഏറ്റവും ശ്രേഷ്ടമായത് എഴുതുന്നവർക്ക് തികച്ചും പ്രോത്സാഹനമായിരിക്കും നിങ്ങളിലെ ഓരോ സാന്നിത്യവും .
ബ്ലോഗ് തികച്ചും ജനകീയമായൊരു മാധ്യമാക്കി മാറ്റാൻ ചില പ്രധാന ബ്ലോഗേർസ്സിന് കഴിയും … ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും സംവദിക്കുന്ന മത ചർച്ചയ്ക്ക് ഒരവസാനം ഉണ്ടാക്കുക … എന്റെ പ്രിയ ചങ്ങാതിമാരായ കാളിദാസൻ,സുശീൽ കുമാർ, കാട്ടിപ്പരുത്തി,എം.എ ബക്കർ,ദുൽഫുഖാർ ,അപ്പോക്ലിപ്തോ ,ലത്തീഫ് തുടങ്ങിയവർ തന്റെ രചനകൾ ഒന്ന് മിതപ്പെടുത്തിയാൽ തീർച്ചയായും ബൂലോകം സാദാരണക്കാരന് പോലും ആസ്വദിക്കാനും സംവദിക്കാനുമുള്ള നല്ലൊരു മാധ്യമമായി തീരും എന്നതിൽ സംശയം വേണ്ട , ഇതൊക്കെ ഞാൻ എഴുതിയത് എന്റെ അനുഭവകുറിപ്പുകൾ വായിക്കപ്പെടണമെന്ന് ആഗ്രഹമെന്ന് ചിന്തിയ്ക്കരുത് അങ്ങനെ ഇല്ലാതില്ല എങ്കിലും അങ്ങനെ അല്ല എന്നതാണ് യാഥാർത്ഥ്യം.
എന്റെയൊരു ചിത്രം ഏറ്റവും പുതിയത് ….. ഫെയ്സ് ബുക്കിലും ഓർക്കൂട്ടിലുമെല്ലാം എന്റെ ചങ്ങാതിമാർ എന്നെ കൊല്ലാകൊല ചെയ്യുന്നുണ്ട് ഈ ചിത്രം കണ്ടിട്ട് … ഞാൻ സജീവമായ ബ്ലോഗിലും ഒരു കുറവ് വേണ്ട .. എന്താ ചങ്ങാതിമാരെ തുടങ്ങാം അല്ലേ ..

Thursday, January 20, 2011

പ്രതിബദ്ധതയില്ലാത്ത മന്ത്രി

കേരള ജനതയോട് ഒട്ടും പ്രതിബദ്ധതയില്ലാത്തൊരു മന്ത്രിയാണ് താനെന്ന് സ്വയം തെളീച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട വിദേശകാര്യ സഹമന്ത്രി മി.ഇ അഹമദ്, ഇദ്ദേഹം ഇന്നലെ വരെ (19-ജനുവരി-2011) വഹിച്ചിരിന്ന മന്ത്രിസ്ഥാനം തനിക്ക് വേണ്ടന്നും തനിക്കിഷ്ടം വിദേശകാര്യമാണന്ന് ചോദിച്ച് വാങ്ങിയ മന്ത്രി സ്വന്തം ജനതയോട് ഒട്ടും പ്രതിബദ്ധതയില്ലായ്മ കാണിച്ചിരിക്കുന്നു. തമിഴ് നാട്ടിൽ ബാലു റയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ എന്തല്ലാം സൌകര്യങ്ങളാണ് തമിഴ്നാടിന് വേണ്ടി ചെയ്തത് , ഇ അഹമദ് അത്രയൊന്നും ചെയ്തില്ലെങ്കിലും അദ്ദേഹം ഇത്തിരിയെങ്കിലും ചെയ്തിട്ടുണ്ട് , എന്നാൽ ഇനിയും ഒത്തിരി ചെയ്യാനുണ്ട് അദ്ദേഹത്തിന് പാതിവഴിയിൽ ഈ സ്ഥാനം എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നറിയാൻ കഴിഞ്ഞ തവണ വിദേശകാര്യം വഹിച്ചിരിന്നപ്പോൾ അദ്ദേഹം സഞ്ചരിച്ച വിമാന യാത്രയുടെ എണ്ണം മാത്രം നോക്കിയാൽ മതി, സ്വന്തം ആവശ്യത്തിനും പാർട്ടി ആവശ്യത്തിനും അനേകം വിദേശ യാത്രകൾ തരപ്പെടുന്നൊരു വകുപ്പ് ഈ വിദേശകാര്യമല്ലാതെ മറ്റേത് വകുപ്പാണുള്ളത് ?(പ്രവാസികാര്യവും ഉണ്ടിട്ടോ )
കേരളത്തിന് ഒ രാജഗോപാലിന് ശേഷം എന്നും അവഗണിക്കപ്പെട്ടിരുന്ന റയിൽവേയ്ക്കൊരു ആശ്വാസം തന്നെയായിരിന്നു ഇ അഹമദിന് ലഭിച്ച റയിൽവേ സഹമന്ത്രി സ്ഥാനം എന്നാലദ്ദേഹം ചോദിച്ച് വാങ്ങിയ വിദേശകാര്യം തികച്ചും സ്വാർത്ഥമായ ചിന്തയ്ക്കും പ്രവർത്തിയ്ക്കും മാത്രമാണതിൽ യാതൊരു സംശയവും ഇല്ല ഈ നാടിനോട് ഇ അഹമദ് എന്ന വ്യക്തി ചെയ്ത ഏറ്റവും വലിയ തെറ്റായേ ഇദ്ദേഹത്തിന്റെ ഈ സ്ഥാന ചലനം കാണാനൊക്കൂ ..