Saturday, April 2, 2011

ഇറാഖിയുടെ ജീവൻ …. തോക്കിൻ മുൻപിലെ നിമിഷങ്ങൾ

ഏതൊരു വ്യക്തി ജീവിതത്തിലും അനേകം മറക്കാനാവാത്ത മുഹൂർത്തങ്ങൾ സ്വാഭാവികമാണ് അതൊക്കെ മറ്റൊരാളോട് പറയുമ്പോൾ അവർ “പുളു” ബഡായി എന്നൊക്കെ പറഞ്ഞു തള്ളി കളയും കാരണം അങ്ങനെയുള്ള കാര്യങ്ങൾ ഒരിക്കലും സംഭവിക്കില്ലാ എന്നതാണ് ധാരണ , അങ്ങനെ തള്ളികളയാൻ സാദ്ധ്യതയുള്ളൊരു സത്യമാണ് ഞാനിവിടെ കുറിക്കുന്നത് ….
മെസപ്പെട്ടോമിയ, യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നൊക്കെ ഹിസ്റ്ററി അധ്യാപകൻ പഠിപ്പിയ്ക്കുമ്പോൾ അതൊക്കെ എന്റെ ജീവിതത്തിലെ ഒരു ഭാഗമാവുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല , അഞ്ചു വർഷകാലം മെസപ്പൊട്ടൊമിയായിലെ ഏറ്റവും പ്രസിദ്ധമായ നസിറീയായിലായിരിന്നു ഞാൻ , ഇവിടെയാണ് സെമിറ്റിക്ക് മതങ്ങളുടെ പിതാവായാ അബ്രഹാമിന്റെ വാസ സ്ഥലവും വീടും നില നിന്നിരുന്നത് , ഇപ്പോഴും അതവിടെയുണ്ട്.


കഥ ഇതല്ല എന്നാൽ ഈ നാട്ടുക്കാരന്റെ (ഇറാഖിയുടെ) ദയനീയമായൊരു അവസ്ഥയാണ് വിശേഷം , ഇറാഖിലെ നസറിയ ക്യാമ്പിലെ ഒരു ഭാഷാ സഹായിയായി കുറച്ചു കാലം ജോലി ചെയ്തിരിന്നു , അങ്ങനെയിരിക്കേ ഒരു ദിവസം എന്റെ ബോസ് ജയിംസ് വെയർ തിരക്ക് പിടിച്ച് വന്നന്നെ വണ്ടിയിൽ കയറ്റി ക്യാമ്പ് ഗേറ്റിനടുത്തേക്ക് ….

ഒരു ഇറാഖി തന്റെ ക്കൈകൾ മേലോട്ട് ഉയർത്തി മുട്ടുകുത്തി , അതിന് ചുറ്റും ഒന്നര മീറ്റർ അകലത്തിലായി വട്ട വളഞ്ഞ് അമേരിക്കൻ പട്ടാളക്കാരും, ഇറാഖിയുടെ മടിയിൽ ഒരു പ്ലാസ്റ്റിക്ക് ബാഗിൽ എന്തോ ഉണ്ട് …
പട്ടാള മേജർ എന്നോട് പറഞ്ഞു “ഇയാളോട് ചോദിക്കുക എങ്ങനെ ഇവിടെ എത്തിയെന്ന്, ഇയാൾ പറയുന്നു ബസ്സിലാണ് വന്നതെന്ന് ബസ്സ് എവിടെ പോയി എന്നു ചോദിച്ചപ്പോൾ ക്യാമ്പിനകത്തേക്ക് പോയി എന്നാണ് , കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക .ഇവരുടെ കൂട്ടത്തിലെ ഒരു പട്ടാളക്കാരന് കുറച്ച് അറബി അറിയാം അത് വെച്ച് ഇറാഖിയെ ചോദ്യം ചെയ്തിരിന്നു അതിന്റെടിസ്ഥാനത്തിലാണ് മേജർ എന്നോട് വിവരങ്ങൾ പറഞ്ഞത്.സാധാരണക്കാർക്ക് ഒരിക്കലും പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് ഇറാഖിയെ ഇവർ പിടികൂടിയത് സാദാ ലെവലിൽ ഇറാഖിയുടെ ജഡമാവേണ്ട സമയം കഴിഞ്ഞിരിന്നു എന്നാൽ ഇയാളെങ്ങനെ വന്നുവെന്നറിയാനുള്ള ആകാംക്ഷയാണ് ഇറാഖിയുടെ ജീവൻ ഇത്രയും നീട്ടി കിട്ടിയത്

ഇറാഖിയുടെ കയ്യിൽ ബോംബൊ മറ്റോ ആണെങ്കിൽ എന്റെ കാര്യം ഗോവിന്ദ , അങ്ങനെ സംഭവിയ്ക്കുകയാണെങ്കിൽ കൂടെ ചാവാനായി പട്ടാളക്കാരും ഉണ്ടല്ലോ എന്ന സമാധാനത്തോടെ ഞാൻ ഇറാഖിയോട് ചോദിച്ചു
“നിങ്ങളെങ്ങനെയാ ഇവിടെ എത്തിയത് ?”
ഇറാഖി “ ഞാൻ അബ്ബാസിന്റെ കൂടെയാണ് വന്നത് ?
അബ്ബാസ് ആരാണ് ?
ഇറാഖി ജോലിക്കാരുടെ ഫോർമാൻ , ഇവരുടെ ഭാഷാ സഹായി കൂടിയാണ് ഇയാൾ (ക്യാമ്പിൽ 100 ളം ഇറാഖികൾ ജോലി ചെയ്യുന്നുണ്ട് അവരുടെ ഫോർമാനാണ് അബ്ബാസ്…)
അബ്ബാസ് എവിടെ പോയി ?
അബ്ബാസ് അകത്തേയ്ക്ക് പോയി ..
പാവം ഇറാഖിയുടെ ജീവൻ ഇത്രയും നേരം മുൾമുനയിൽ നിൽക്കാൻ കാരണം ഒരു അരമുറിയൻ അറബി അറിയാവുന്ന പട്ടാളക്കാരന്റെ അറിവില്ലായ്മ.
മേജറോട് ഞാൻ ചോദിച്ചു .. ഇവിടെ അബ്ബാസ് എന്നൊരു ഇറാഖിയുണ്ടോ ?
യെസ് ഉണ്ട്
അയാളുടെ കൂടെ ജോലിക്കായാണ് വന്നത് , അബ്ബാസ് ഇയാളെ ഇവിടെ നിറുത്തി ,ക്യാമ്പിനകത്തേയ്ക്ക് പോയി , അല്ലാതെ ഇയാൾ ബസ്സിലല്ല വന്നത് , അരമുറിയൻ അമേരിക്കൻ ഇറാഖിയോട് എങ്ങനെ വന്നുവെന്ന് ചോദിച്ചപ്പോൾ അബ്ബാസ് എന്നു പറഞ്ഞത് ബസ്സിലാണന്നാണ് പട്ടാളക്കാരൻ മനസ്സിലാക്കിയത് ഇതോടെ കൺഫ്യൂഷൻസും കൂടി ഒരു പാവത്തിന്റെ ജീവൻ മുൾമുനയിലുമായി.
അയാളുടെ കയ്യിലെ പൊതിയെന്താണന്ന് അഴിച്ചു പരിശോധിച്ചു, അതൊരു കറന്റ് പരിശോധനാ യന്ത്രമായിരിന്നു , ഇറാഖി അബ്ബാസ്സിന്റെ കൂടെ ഇലൿട്രിക്കൽ ജോലിക്കായാണ് വന്നത് ,അയാളുടെ പണിയായുധം പ്ലാസ്റ്റിക്ക് ബാഗിലും പിന്നെന്തെങ്കിലും വേണോ പണി പാളാൻ ..
ചോദ്യം ചെയ്യലിന് ശേഷം ഇറാഖിയെ വിട്ടയച്ചു …….

4 comments:

riyaz ahamed said...

പച്ചജീവിതം ഒരു പരിധി കഴിഞ്ഞാൽ കഥകളുടെ ആടയാഭരണങ്ങൾ അഴിച്ചു വെച്ച് വിവസ്ത്രയാവുന്നു. കൂടുതൽ എഴുതുമല്ലോ...

പട്ടേപ്പാടം റാംജി said...

പലതും അങ്ങിനെയാണ്. ഒരിക്കലും സംഭവിക്കില്ലെന്നു നിസ്സാരമായ്‌ കാണുക എന്നത്.

ഋതുസഞ്ജന said...

Jeevithathinte gathi vidhikal aarariyunnu

അനില്‍@ബ്ലോഗ് // anil said...

നിങ്ങളുടെ ഇറാഖി കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു