Saturday, October 23, 2010

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.

എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.

എന്റെ പ്രൈമറി പഠനകാലത്തെ സഹപാഠികളിൽ അധികവും പൊന്നാനി അഴിക്കൽ പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളുടെ മക്കൾ , ചങ്ങാതിമാരിൽ അധികം അവർ തന്നെയായിരുന്നു എന്തോ ഇവിടെ നിന്ന് വരുന്ന് മത്സ്യ തൊഴിലാളികളുടെ മക്കൾക്കും വല്ലാത്തൊരു ധൈര്യവും ശൌര്യവുമുണ്ടായിരുന്നു അവ രണ്ടിലും ഞാനും ഒട്ടും പിറകിലല്ലാത്തതിനാൽ സജാതീയ ദ്രുവങ്ങൾ തമ്മിലുള്ള വികർഷണം സ്വാഭാവികമായും ഇവിടെയുമുണ്ടായി, അതിന്റെ പ്രതിഫലനം എന്നും അടിയായിരുന്നു നാടൻ ശൈലിയിൽ പറഞ്ഞാൽ കട്ടയ്ക്ക് കട്ട പൊരുതി നിൽക്കും ഈ സ്വഭാവവുമായാണ് ഞാൻ എട്ടിലേക്ക് കയറി വന്നത് , എം.ഐ.ഹൈസ്ക്കൂളിലാണെങ്കിൽ പല പ്രദേശത്ത് വരുന്ന കുട്ടികളായിരുന്നു അവരിലധികവും വികൃതിയൊന്നുമില്ലാത്ത പാവങ്ങളായിരുന്നു ഇവർക്കാണെങ്കിൽ പൊന്നാനിക്കാരായ പിള്ളേരുടെ കളിച്ചുല്ലസിക്കാൻ പോലും ഭയമായിരുന്നു , ഞാൻ പഠിച്ച സ്കൂളിൽ 100% വും മുസ്ലിം വിദ്യാർത്ഥികളായിരുന്നെങ്കിൽ ഇവിടെ സമാസമം ഹിന്ദു മുസ്ലിം കുട്ടികളായിരുന്നു ശരിക്കും പാവങ്ങളായ ഇവരോട് കയർക്കുക അടികൂടുക (അടികൂടുക എന്നു പറയുന്നതിനേക്കാൾ അടിച്ചിടുക എന്നു പറയുന്നതായിരിക്കും ശരി )പതിവായിരുന്നു ഗുരുത്വ കേട് കൂടിയതിനാലായിരിക്കാം ഹെഡ്മാസ്റ്റർ സെയ്തുട്ടി മാഷ് കൈ രണ്ടും തൂക്കി പിടിച്ച് മുട്ടിന് താഴെ ചൂരൽ കൊണ്ട് അടിച്ച് ഒരു പരുവത്തിലാക്കി ഒരുപക്ഷെ വേദനകൊണ്ട് ഉറക്കെ കരഞ്ഞത് അന്നായിരിക്കാം ഒത്തിരി ദിവസം കാലിൽ ആ പാടുകൾ എന്നെ നോക്കി ചിരിച്ചു, മാഷ് തല്ലിയിന്നൊന്നും ആരോടും പരാതി പറയാനൊക്കില്ലായിരുന്നു, എല്ലാവരേയും എതിർത്ത് പഠിയ്ക്കുന്ന ഞാൻ ആരോട് എന്ത് പറയാൻ, ആ അടി എനിക്ക് അനിവാര്യമായിരുന്നു എന്ന് കാലം വീണ്ടും തെളീയിച്ചു അതോടെ എന്റെ ഗുരുത്വക്കേട് എവിടെ പോയി എന്നെനിക്ക് പോലുമറിയില്ലായിരുന്നു പിന്നീട് ഈ നിമിഷം വരെ തല്ലൂടുക എന്ന പരിപ്പാടി പാടെ നിറുത്തി.

ആരെപോലെ തന്നെ ഞാൻ വളരുന്നതോടൊപ്പം ഒരായിരം ചോദ്യങ്ങളും എന്നോടൊപ്പം വളർന്നു, അവയ്ക്കുള്ള ഉത്തരങ്ങൾ ഭാഗീകമായിട്ടെങ്കിലും പുസ്തകങ്ങളിൽ നിന്നല്ലാം ലഭിച്ചു, സ്കൂൾ ലൈബ്രററിയിലെ നല്ലൊരു പുസ്തക വായനക്കാരനായിരുന്നു അന്ന് ഞാൻ പ്രത്യേകിച്ചിഷ്ടം മതതത്ത്വാധിഷ്ടിതമായ പുസ്തകങ്ങൾക്ക് പുറമെ ഡിൿറ്ററ്റീവ് പുസ്തകങ്ങളോടായിരുന്നു മമത, അതിന് പുറമെ ഇംഗ്ലീഷ് പഠിക്കണമെന്ന് അധിയായ മോഹവും , ഈ മോഹം പൂവണിയാൻ പല ലൊട്ടുലൊടുക്ക് വിദ്യകളും പ്രയോഗിച്ചിരുന്നു, ദിനവും ഒന്നിലധികം പത്രങ്ങൾ വായിക്കുക പതിവായിരുന്നു അതിന് ശേഷം ഇന്ത്യൻ എക്സ്പ്രസും വായിക്കും സ്വാഭാവികമായും പ്രദേശിക കേരളീയ വാർത്തകൾക്ക് മലയാള പത്രവും ഇംഗ്ലീഷ് പത്രവും വാർത്തകൾക്ക് വലിയ സാമ്യം ഉണ്ടായിരുന്നതിനാൽ ഇംഗ്ലീഷ് മനസ്സിലാക്കി വായിക്കാൻ വളരെ എളുപ്പമായിരുന്നു. അത്യാവശ്യം പഠിയ്ക്കാനും മിടുക്കനായിരുന്നു പക്ഷെ പിതാവിന്റേയും തറവാട്ടിലെ അംഗങ്ങളുടേയും എതിർപ്പിനെ അതിജീവിയ്ക്കാൻ ചില സമയത്ത് എനിക്ക് തന്നെ ശക്തി ഇല്ലാതെ വന്നു എങ്കിലും പിടിച്ച് നിന്നു.

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.
എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.