Saturday, May 10, 2008

അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും


ഇടതുപക്ഷ മനോഭാവക്കാരില്‍ എന്നും മൂല്യാധിഷ്ടിതമായ ചിന്തകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അവരുടെ ലളിതമായ ജീവിതരീതി അവരുടെ ഉത്തിഷ്ടമായ ചിന്തകളുടെ സമാഹരമാണ്. അതുകൊണ്ടു തന്നയാണ് ഇടതു മനോഭാവക്കാര്‍ രാഷ്ട്രീയമായി ചായ്‌വ് പുലര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടായിരുന്നു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി എന്നാല്‍ പുരോഗമന ചിന്താഗതിക്കാരുടേയും സാഹിത്യ സാംസ്ക്കാരിക ഉന്നമനരുടേയും നിസീമമായ പിന്തുണ എന്നു തന്നെ പറയാം. കാലം കടന്നു പോകുന്നുന്തോറും കമ്മ്യൂണിസ്റ്റുകളില്‍ നഷ്ടമായി കൊണ്ടിരിന്ന മൂല്യാധിഷ്ടിത ചിന്തകളോടൊപ്പം അവരെ എക്കാലവും പിന്തുണച്ചിരുന്ന സാംസ്കാരിക നായകരും പിന്‍‌മാറി. ശേഷിച്ചവര്‍ പാര്‍ലിമെന്ററി ജനാതിപത്യത്തിന്റെ സുഖലോലുപത മാത്രം ഉന്നം വെച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിപറ്റി. ജനസേവ എന്ന കമ്മ്യൂണിസ്റ്റുകളുടെ ചിന്താഗതി ഉദരസേവ എന്ന നിലയിലെത്തി .കണ്ണടച്ച് സ്വന്തം നാടിനെ പണയപ്പെടുത്തി കോടികള്‍ പാര്‍ട്ടിയുടേയും സ്വന്തവുമായ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തി. സഖാവ് 1000 പറ്റുമ്പോള്‍ പാര്‍ട്ടിയ്ക്ക് 10,000 ഉണ്ടാക്കി പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലെ മേലാളന്മാര്‍ അന്ധരും ബധിരരും മൂകരുമായി തീര്‍ന്നു. പര്‍ട്ടിയ്ക്കു മുകളില്‍ സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകളേയും നമ്മുക്ക് കാണാന്‍ കഴിഞ്ഞു. അങ്ങനെയുള്ള അവതാരങ്ങളാണ് ഇന്ന് സി.പി.എമ്മിന്റെ അമരത്തിരിക്കുന്നവരും അതിന് ചുറ്റുമുള്ളവരും.
ഇന്ന് അതിശക്തരായ പാര്‍ട്ടികളിലൊന്നാണ് സി.പി.എം. അതിനേക്കാള്‍ ശക്തരായ (ജനകീയമായ ശക്തിയല്ല മറിച്ച് ഗുണ്ടായിസം കൊണ്ടും കയ്യൂക്കും ധനപരമായുമുള്ള കരുത്ത്) നേതാക്കളും. കോടിയേരിയുടെ മകന്റെ വിവാഹം തികച്ചും സ്വകാര്യമായ ഒന്നായിരിക്കാം പക്ഷെ ഇവിടെ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട് കാരണം ലക്ഷകണക്കന് പാവങ്ങള്‍ തന്റെ സ്വന്തമെന്ന് കരുതി തന്റെ തന്നെ വിലപ്പെട്ട സമയം തനിക്കല്ലാതെ പാര്‍ട്ടിയ്ക്കുവേണ്ടി ബലികൊടുത്തുണ്ടായ ഒരു പ്രസ്ഥാനത്തിന്റെ പിന്‍‌ബലത്തില്‍ മന്ത്രിയായതുകൊണ്ടും മറ്റും ലഭിച്ച സൌകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിവാഹ മാമാങ്കം തികച്ചും ലജ്ജാവഹം എന്നല്ലാതെ മറ്റെന്താ പറയുക. ഇവിടെ മറ്റൊരു പ്രത്യേകത മതപരമായല്ല വിവാഹം കമ്മ്യൂണിസ്റ്റ് ചിന്തകള്‍കകനുസരിച്ചുള്ള മാലയിടല്‍ ചടങ്ങ് (ഇസ്ലാമത വിശ്വാസികള്‍ പേരിന് 10 പവന്‍ മഹര്‍ നല്‍കും, 100 പവന്‍ തിരികെ വാങ്ങിയ്ക്കുകയും ചെയ്യും അതുപോലെയായി ഇതും) കമ്മ്യൂണിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ ഈ ബൂര്‍ഷ്വാപാര്‍ട്ടിയുടെ പ്രവര്‍ത്തികളെ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതം കൊണ്ട് രജതരേഖ രചിച്ച ഏ.കെ.ജി. ഇ.എം.എസ് എന്നിവരുടെ ബലികൂടത്തിനരികെ പോലും അര്‍ഹതയില്ലാതായിരിക്കുന്നും എന്തിനുമേതിനും പ്രതികരിക്കുന്ന സ:അചുതാന്തനും പീണറായി സഖാവും (പാര്‍ട്ടിയെ ഇലാതായ്കാന്‍ ജനിച്ച അവതാരമെന്ന് വിശേഷിപ്പിയ്ക്കാം