Monday, May 26, 2008

കാവല്‍ക്കാരന്‍

സുന്ദരനയ ആ ശവത്തിനവന്‍ കാവലിരിന്നു.
ചപ്പിയ മൂക്ക്, വീതിയുള്ള നെറ്റിത്തടം, നീണ്ട തലമുടികള്‍ നെറ്റിയുടെ ഇരുവശത്തേയ്ക്കും ചാഞ്ഞു കിടന്നു. പകുതിയടഞ്ഞ കണ്ണിമയ്ക്കുള്ളിലൂടെ ആരെയോ പരതുന്നത് പോലെ, കട്ടിയായി വരുന്ന മീശ ക്ലീന്‍ ചെയ്തിട്ട് ചില ദിവസങ്ങള്‍ക്ക് ശേഷമായിരിക്കണം അതിന്റെ വളര്‍ച്ച നിന്നത്.
എതയെത്ര ശവങ്ങള്‍ക്ക് അവന്‍ കാവല്‍ നിന്നിട്ടുണ്ട്, കുറുക്കനോ നായയോ കടിച്ചു വലിക്കാതിരിക്കാന്‍ അതവനൊരു ദൌത്യമായിരിന്നു. ശവങ്ങളോടവന്‍ സംസാരിക്കുമായിരുന്നു ആത്മഗതമെന്നോണം ശവങ്ങളുടെ ആഗ്രഹങ്ങള്‍ അവനറിയുമായിരുന്നു.
സുന്ദരനായ ശവത്തിനോടവന്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചു. വേണ്ടതെന്ന് ചോദിച്ചാല്‍ നീലിച്ച കവിളുകള്‍ ചുരുങ്ങി ചുണ്ടുകള്‍ വീതിയേറ്റി ക്രിത്രിമമായി പുഞ്ചിരികാന്‍ ശ്രമിച്ചു.ആ പുഞ്ചിരിയില്‍ പോലും കാപട്യം ഒളിഞ്ഞിരിക്കുന്നത് കണ്ടെത്താനാവില്ല. ശവത്തിന്റെ ആഗ്രഹങ്ങള്‍ അവന്‍ നിര്‍വ്വഹിച്ചു കൊടുത്തു.ആത്മാര്‍ത്ഥതയുടെ സ്നേഹസമര്‍പ്പണം അര്‍പ്പിച്ചുവെങ്കിലും അതലാം കേവല നിമിഷങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മാത്രമായിരുന്നുവെന്ന് സുന്ദരനായായ ആ ശവം പറയാതെ പറഞ്ഞു, നന്ദിയില്ലാത്ത ശവം പിന്നേയും മുഖം തിരിച്ചു കിടന്നു. ശവം തന്റെ കൂട്ടിനായി മറ്റൊരു ശവത്തെ തേടുന്നതായി കാവല്‍കാരനായ അവന് തോന്നി.

കാലനക്കം കേട്ടാണവന്‍ പിന്തിരിഞ്ഞു നോക്കിയത്. ഒരാള്‍ ശവത്തെ സാകൂതം നോക്കി തന്റെ പിന്നില്‍ നില്‍ക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശവത്തിന്റെ ചങ്ങാതിയായിരുന്നുവെത്രെ അവന്‍, അയാള്‍ ശവത്തെ കുറിച്ചു പറഞ്ഞു തുടങ്ങി: ഏതൊരു സ്ത്രീയ്ക്കും കാമം ദ്യൊതിപ്പിയ്ക്കുന്ന പുരുഷ സൌന്ദര്യമുണ്ടായിരുന്നു, കായികമായി അഭ്യാസത്താല്‍ ശരീരത്തിനാകാരവടിവുണ്ടാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു, ആരെ കണ്ടാലും മനം മയക്കുന്ന ചിരി അതില്‍ കാപട്യം മാത്രമായിരുന്നു ഇതൊന്നും ആരും തിരിച്ചറിയുകയില്ല.ആ ചിരിയില്‍ ആത്മാര്‍ത്ഥത ദര്‍ശ്ശിക്കുന്നവര്‍ ആരുമവനെ സഹായിച്ചിരിന്നു, അവന്റെ അപഥസഞ്ചാരത്തില്‍ മനം നൊന്ത് അവന്റെ അച്ഛന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിന്നു, യൌവ്വനത്തിന്റെ ആരംഭത്തില്‍ തന്നെ നരച്ച രോമങ്ങള്‍ തലയിലേറ്റി ഒരു നിത്യരോഗിയായി ഇവന്റെ അമ്മ. മരണമറിയാതെ ആ സ്ത്രീ അവിടെ തനിയെ ഇവനെ കാത്തിരിക്കുന്നു.

ശവം കോപത്താല്‍ വിറയ്ക്കുന്നതായി അവന്റെ പൂര്‍വ്വ ചരിത്രം പറയുന്ന പഴയ ചങ്ങാതിയ്ക്ക് തോന്നി, പാതി തുറന്ന കണ്ണിമയ്ക്കുള്ളിലൂടെ കോപാഗ്നി സ്ഫുലിംഗങ്ങള്‍ തെറിച്ചു വീഴുന്നതായി തോന്നി. ഭയത്താല്‍ ചങ്ങാതി ഓടിയകന്നു.

സുന്ദരനായ ശവത്തിന്റെ കാത്തിരിപ്പിനൊടുവില്‍ അവന്റെ കൂട്ടായി മറ്റു രന്റു ശവങ്ങളും വന്നു, മീശയില്ലാത്ത ആ രണ്ടു ശവങ്ങളും ജീവിച്ചിരിന്നപ്പോള്‍ സുന്ദരനായ ശവത്തിന്റെ സ്വഭാവം പോലെ തന്നെയായിരുന്നു,സ്വാര്‍ത്ഥ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വന്തമെന്നവരെ പോലും വഞ്ചിയ്ക്കാന്‍ മടിയ്ക്കാത്തവരായിരുന്നു.

മറ്റു രണ്ടു ശവങ്ങളും കൂടി വന്നപ്പോള്‍, സുന്ദരനായ ശവത്തിനൊത്തിരി സന്തോഷം, മൂന്ന് ശവങ്ങളും ജീ‍ര്‍ണ്ണിയ്ക്കാന്‍ തുടങ്ങി. സുന്ദര വദനങ്ങള്‍ ചീര്‍ത്തു,കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു , ചുണ്ടുകള്‍ക്ക് തടിയേറി വന്നു, ചെവിയ്കള്‍ക്കുള്ളിലൂടെ ദുര്‍ഗന്ധം വമിയ്ക്കുന്ന ദ്രാവകം പുറത്തേയ്ക്കൊഴുകി, പരിസരമാകെ ദുര്‍ഗന്ധം വമിച്ചിട്ടും അവന്‍ കാവല്‍ തുടര്‍ന്നു

Saturday, May 10, 2008

അപ്രസക്തമാവുന്ന ഇ.എം.എസ്. ചിന്തകളും വചനങ്ങളും, ഏ.കെ.ജിയുടെ ജീവിതവും


ഇടതുപക്ഷ മനോഭാവക്കാരില്‍ എന്നും മൂല്യാധിഷ്ടിതമായ ചിന്തകള്‍ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു. അവരുടെ ലളിതമായ ജീവിതരീതി അവരുടെ ഉത്തിഷ്ടമായ ചിന്തകളുടെ സമാഹരമാണ്. അതുകൊണ്ടു തന്നയാണ് ഇടതു മനോഭാവക്കാര്‍ രാഷ്ട്രീയമായി ചായ്‌വ് പുലര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടായിരുന്നു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തി എന്നാല്‍ പുരോഗമന ചിന്താഗതിക്കാരുടേയും സാഹിത്യ സാംസ്ക്കാരിക ഉന്നമനരുടേയും നിസീമമായ പിന്തുണ എന്നു തന്നെ പറയാം. കാലം കടന്നു പോകുന്നുന്തോറും കമ്മ്യൂണിസ്റ്റുകളില്‍ നഷ്ടമായി കൊണ്ടിരിന്ന മൂല്യാധിഷ്ടിത ചിന്തകളോടൊപ്പം അവരെ എക്കാലവും പിന്തുണച്ചിരുന്ന സാംസ്കാരിക നായകരും പിന്‍‌മാറി. ശേഷിച്ചവര്‍ പാര്‍ലിമെന്ററി ജനാതിപത്യത്തിന്റെ സുഖലോലുപത മാത്രം ഉന്നം വെച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിപറ്റി. ജനസേവ എന്ന കമ്മ്യൂണിസ്റ്റുകളുടെ ചിന്താഗതി ഉദരസേവ എന്ന നിലയിലെത്തി .കണ്ണടച്ച് സ്വന്തം നാടിനെ പണയപ്പെടുത്തി കോടികള്‍ പാര്‍ട്ടിയുടേയും സ്വന്തവുമായ വളര്‍ച്ചയ്ക് ഉപയോഗപ്പെടുത്തി. സഖാവ് 1000 പറ്റുമ്പോള്‍ പാര്‍ട്ടിയ്ക്ക് 10,000 ഉണ്ടാക്കി പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലെ മേലാളന്മാര്‍ അന്ധരും ബധിരരും മൂകരുമായി തീര്‍ന്നു. പര്‍ട്ടിയ്ക്കു മുകളില്‍ സഞ്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകളേയും നമ്മുക്ക് കാണാന്‍ കഴിഞ്ഞു. അങ്ങനെയുള്ള അവതാരങ്ങളാണ് ഇന്ന് സി.പി.എമ്മിന്റെ അമരത്തിരിക്കുന്നവരും അതിന് ചുറ്റുമുള്ളവരും.
ഇന്ന് അതിശക്തരായ പാര്‍ട്ടികളിലൊന്നാണ് സി.പി.എം. അതിനേക്കാള്‍ ശക്തരായ (ജനകീയമായ ശക്തിയല്ല മറിച്ച് ഗുണ്ടായിസം കൊണ്ടും കയ്യൂക്കും ധനപരമായുമുള്ള കരുത്ത്) നേതാക്കളും. കോടിയേരിയുടെ മകന്റെ വിവാഹം തികച്ചും സ്വകാര്യമായ ഒന്നായിരിക്കാം പക്ഷെ ഇവിടെ ഒരു ജനതയ്ക്ക് പ്രതികരിക്കാനുള്ള അവസരമുണ്ട് കാരണം ലക്ഷകണക്കന് പാവങ്ങള്‍ തന്റെ സ്വന്തമെന്ന് കരുതി തന്റെ തന്നെ വിലപ്പെട്ട സമയം തനിക്കല്ലാതെ പാര്‍ട്ടിയ്ക്കുവേണ്ടി ബലികൊടുത്തുണ്ടായ ഒരു പ്രസ്ഥാനത്തിന്റെ പിന്‍‌ബലത്തില്‍ മന്ത്രിയായതുകൊണ്ടും മറ്റും ലഭിച്ച സൌകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ വിവാഹ മാമാങ്കം തികച്ചും ലജ്ജാവഹം എന്നല്ലാതെ മറ്റെന്താ പറയുക. ഇവിടെ മറ്റൊരു പ്രത്യേകത മതപരമായല്ല വിവാഹം കമ്മ്യൂണിസ്റ്റ് ചിന്തകള്‍കകനുസരിച്ചുള്ള മാലയിടല്‍ ചടങ്ങ് (ഇസ്ലാമത വിശ്വാസികള്‍ പേരിന് 10 പവന്‍ മഹര്‍ നല്‍കും, 100 പവന്‍ തിരികെ വാങ്ങിയ്ക്കുകയും ചെയ്യും അതുപോലെയായി ഇതും) കമ്മ്യൂണിസത്തിന്റെ പേരില്‍ കാട്ടിക്കൂട്ടിയ ഈ ബൂര്‍ഷ്വാപാര്‍ട്ടിയുടെ പ്രവര്‍ത്തികളെ പ്രതിഷേധിക്കേണ്ടിയിരിക്കുന്നു.

സ്വന്തം ജീവിതം കൊണ്ട് രജതരേഖ രചിച്ച ഏ.കെ.ജി. ഇ.എം.എസ് എന്നിവരുടെ ബലികൂടത്തിനരികെ പോലും അര്‍ഹതയില്ലാതായിരിക്കുന്നും എന്തിനുമേതിനും പ്രതികരിക്കുന്ന സ:അചുതാന്തനും പീണറായി സഖാവും (പാര്‍ട്ടിയെ ഇലാതായ്കാന്‍ ജനിച്ച അവതാരമെന്ന് വിശേഷിപ്പിയ്ക്കാം