Sunday, October 24, 2010

ഒറ്റയ്ക്കുള്ള ജീവിതയാത്രയുടെ ആരംഭം

എട്ടു മുതൽ പത്തുവരെയുള്ള പഠനം ഒരു ഒഴുക്കോടെ പോയി പിതാവിൽ നിന്നുള്ള എതിർപ്പുകൾ അത്രയങ്ങ് ഇല്ലായിരുന്നു പക്ഷെ തറവാട്ടിൽ നിന്നുള്ള എതിർപ്പ് പണ്ടത്തെ പോലെ തുടർന്നു, എന്തോ നല്ല പരിശീലനമില്ലാത്തതിനാലായിരിക്കാം അതിമനോഹരമായി 1986 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 144 മാർക്കോടെ ഗംഭീരമായി പരാജിതനായി, വീണ്ടും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു 1986 സെപ്റ്റംബറിൽ എഴുതി റിസൾട്ടിന് കാത്തു നിൽക്കുന്നതിന് മുൻപ് തന്നെ കുടുംബത്ത് നിന്നുള്ള എതിർപ്പ് കാരണം സ്ഥലം വിടാൻ നിർബ്ബന്ധിതനായി അതിന് ബോംബെ തന്നെ തിരെഞ്ഞെടുത്തു കാരണം ഇംഗ്ലീഷ് ഭാഷയെ പ്രണയിക്കുന്നത് പോലെ തന്നെ ഹിന്ദി ഭാഷയോടും എനിക്കൊത്തിരി ഇഷ്ടമായിരുന്നു ഒഴുക്കോടെ സംസാരിക്കുക എന്നത് വലിയൊരു ആഗ്രഹമായതിനാൽ ബോംബെയിലേക്ക് യാത്ര തിരിച്ചു, പഠിയ്ക്കുന്നതിൽ എതിർപ്പുണ്ടായിരുന്ന എന്റെ പിതാവിന് ഞാൻ ബോംബെയിൽ പോകുന്നതിൽ വളരെ സന്തോഷവാനായിരുന്നു
വയസ് 16
ഒറ്റയ്ക്കുള്ള ജീവിതയാത്രയുടെ ആരംഭം
പത്താം ക്ലാസിലെ പരാജയം, അതുവരെ എത്തിയത് തന്നെ വല്ലാത്ത ഒഴുക്കുള്ള പുഴക്ക് എതിരെ നീന്തുന്നതിന് തുല്യമായിരുനു , കൈകാലുകൾ കുഴഞ്ഞിട്ടില്ല എതിരാളികൾക്ക് വേണ്ടി ഒരു ചെറിയ പരാജയ സമ്മതികൽ അങ്ങനെയേ ഞാനീ യാത്രയെ വിശേഷിപ്പിയ്ക്കൂ….
1986 നവംബറിലെ ഒരു രാത്രി, കുറ്റിപ്പുറ റയിൽവേ സ്റ്റേഷൻ

തികച്ചും ദരിദ്രമായിരുന്ന ഒരു സിറ്റുവേഷനിലായിരുന്നു എന്റെ യാത്ര ആകെ കൈമുതലായിരുന്നത് ഒരു പഴയ പെട്ടി, അതിൽ ഒരേയൊരു പാന്റ്സ്, രണ്ട് വെള്ള തുണി രണ്ട് ഷർട്ട്, ആരുടേയോ വലിയ പാന്റ്സ് ചെറുതാക്കിയതായിരുന്നു അത് , രാത്രി 2 മണിക്കായിരുന്നു ട്രയിൻ യാത്രയയക്കാൻ എന്റെ പിതാവും ഉണ്ടായിരുന്നു ആദ്യമായി ട്രയിൻ കാണാൻ വന്ന ഒരു സഹോദരിയും കൂടെയുണ്ടായിരുന്നു, കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ വന്നു നിന്ന ജയന്തി ജനത എക്സ്പ്രസ് (ഇത് തന്നെയായിരുന്നു ആ ട്രയിനിന്റെ പേരെന്നാണ് എന്റെ ഓർമ്മ)ൽ റിസർവ്വ് ചെയ്ത സീറ്റിൽ ഞാൻ പോയിരുന്നു, ഒരു മണിക്കൂറിനുള്ളിൽ തന്നെ ട്രയിൻ ഷൊർണ്ണൂറിൽ എത്തി , അന്ന് ബോംബെ ട്രയിൻ തമിഴ്നാട് ആന്ധ്ര ചുറ്റി കർണാടക വഴിയാണന്ന് തോന്നുന്നു ബോംബെയിലെത്തുക (ഓർമ്മകൾക്ക് അത്ര വ്യക്തത പോരാ..കാരണം വർഷം 24 കഴിഞ്ഞിരിക്കുന്നു) അധികം വിരസമായിരുന്നില്ല യാത്ര ഊഷരമായ കാലാവസ്ഥയും തണുപ്പുള്ള കാറ്റുമെല്ലാം മാറി മറിഞ്ഞ് രണ്ട് രാത്രിയും ഒരു പകലും പിന്നിട്ട് യാത്ര ബോംബെ നഗരമെത്താറാവുമ്പോൾ പുലർച്ചെ അഞ്ചുമണിയാകും .. പൂന കഴിഞ്ഞ ഉടനെ കുളിച്ച് പാന്റ്സ് മാറ്റി പെട്ടെന്നൊരു ശബ്ദം പാന്റ്സ് ഊരി വരുന്നു പഴയ പാന്റ്സ് ആയതിനാൽ അതിന്റെ ഹുക്ക് പൊട്ടിയ ശബ്ദമായിരുന്നു അത് ബെൽറ്റില്ലാത്തതിനാൽ ഒരു ചാക്ക് നൂലുകൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി… സമയം അഞ്ചുമണിയായി ട്രയിൻ തന്റെ കിതപ്പ് അവസാനിപ്പിച്ചുകൊണ്ട് വിശ്വപ്രസിദ്ധമായ വിക്ടോറിയ ടെർമിനൻസിൽ (ഛത്രപതി ശിവാജി ടെർമിനൻസ്) നിന്നു

ബോംബെ എനിക്കൊട്ടും പരിചിതമല്ലാത്തൊരു നഗരം അവിടെ എന്നെ കാത്ത് എന്നെ അറിയാത്തൊരു മനുഷ്യൻ കാത്തു നിൽക്കുമെത്രെ .. പിള്ള മുഹമദ്ക്ക എന്ന എന്റെ ഉപ്പയുടെ ചങ്ങാതി , തിരക്കുകൾക്കിടയിൽ അപരിചിതമായ എന്നെ പ്രതീക്ഷിക്കുന്ന ആ മുഖം ഞാൻ അന്വേഷിച്ചു പെട്ടെന്നൊരാൾ .. ഫാറൂക്ക് അല്ലേ എന്നൊരു ചോദ്യത്തോടെ എന്നെ സമീപിച്ചു , ഞാൻ പ്രതീക്ഷിച്ച പിള്ള മുഹമദ്ക്കയായിരുന്നില്ല അദ്ദേഹം, ഒരു പ്രീമിയർ ടാക്സി കാറിൽ കയറി ഞങ്ങൾ പൊന്നാനി ജുമാഅത്തിന്റെ റൂമിലേക്ക് …( അന്ന് കേരളീയർ ഗൾഫ് യാത്രയ്ക്കും ജോലിയ്ക്കും പ്രധാനമായും ആശ്രയിച്ചിരുന്നത് ബോംബെയായിരുന്നു അതുകൊണ്ട് തന്നെ കേരളത്തിലെ പ്രധാന സ്ഥലങ്ങളിലെ പ്രത്യേകിച്ച് മലബാറിലെ ഓരോ പ്രദേശത്തുക്കാരും ഭൂരിപക്ഷമനുസരിച്ച് ഓരോ ജമാഅത്തായി സംഘടിച്ചിരുന്നു ഇവർ ചെയ്തിരുന്ന പ്രധാന സേവനം പല ആവശ്യങ്ങൾക്ക് വരുന്ന സ്വന്തം നാട്ടുക്കാർക്ക് സഹായം ചെയ്യുകയായിരുന്നു) .

വളരെ പ്രതീഷയോടെയായിരുന്നു ഞാൻ ജമാഅത്തിന്റെ റൂമിലേക്ക് പോയത് .. ടെങ്കർ മുല്ല എന്ന തെരുവിലെ ഗോൽഡൻ മലബാർ ഹോട്ടലിനിടുത്തുള്ള ഇടയിലൂടെ … ബോംബെയിൽ ഇറങ്ങിയത് മുതൽ വന്നുകൊണ്ടിരുന്ന രൂക്ഷമായ ഗന്ധം അതിരൂക്ഷമായി തന്നെ മൂക്കിലേക്ക് ആഞ്ഞടിച്ചു, ഇരുട്ട് ശരിക്കും പോയിട്ടില്ലായിരുന്നു തെരുവിൽ നിയോൺ ബൾബിന്റെ പ്രകാശം ആ ഇടവഴിലേക്കധികമില്ലായിരുന്നു , ഇരുട്ടിൽ പെട്ടെന്ന് കാലിനിടയിലൂടെ വലിയൊരു പെരിച്ചായി പതുക്കെ ധൈര്യത്തോടെന്ന പോലെ നടന്ന് നീങ്ങുന്നു.. ഒരു വലിയ കാനയുടെ മുൻപിൽ ഞങ്ങൾ നിന്നു, പതുക്കെ ഞാൻ ഇരുണ്ട വെളിച്ചത്തിൽ റൂമിലേക്ക് ഒന്നെത്തി നോക്കി ഇരുണ്ട വെളിച്ചത്തിൽ മത്തി ഉണക്കാനിട്ടത് പോലെയുള്ള കാഴ്ച്ചകണ്ട് ഞാനൊന്ന് അമ്പരന്നു, രണ്ടു നിരയായി ഇരുപതിലധികം പേർ ഒന്നു തിരിയാൻ കഴിയാത്ത വിധം ഇടുങ്ങി തിങ്ങി കിടയ്ക്കുന്നു ഒരു നിരയിലുള്ളവരുടെ കാലുകൾ മറു നിരയിലുള്ളവരുടെ കാലുകളുമായി പിണഞ്ഞ് കിടയ്ക്കുന്ന രംഗം , ഒന്ന് നിക്കാൻ പോലും ഇടമില്ലാത്ത ആ മുറിയുടെ പുറത്ത് കാനയിൽ നിന്നുള്ള ഗന്ധം ആസ്വദിച്ച് നേരം വെളുപ്പിച്ചു.
ഓരോരുത്തർ എഴുന്നേറ്റ് ഡ്രമ്മിൽ ശേഖരിച്ച വെള്ളത്തിൽ ഒരു കാക്ക കുളിച്ച് ഒരുങ്ങി (ഇന്ന് ദുബായ് നഗരത്തിലും ഇതുപോലെയുള്ള കാഴ്ച്ചകളുണ്ടന്ന് മെയിലുകൾ സാക്ഷ്യപ്പെടുത്തുന്നു) പൌഡറും അത്തറും പൂശി തങ്ങളുടേതായ ജോലിക്ക് പോയികൊണ്ടിരുന്നു അവസാനം ജോലിയില്ലാത്തവർ പിന്നേയും നിണ്ട് നിവർന്ന് സുഖമായി ഉറങ്ങുന്നു, അപ്പോഴും അവിടെ പിള്ള മുഹമദ്ക്ക ഇല്ലായിരുന്നു, ആ വലിയ മനുഷ്യനെ പ്രതീക്ഷിച്ച് ഞാൻ അസഹ്യമായി റൂമിലിരുന്നു ഏത് നേരത്താണാവോ ബോംബെ തിരെഞ്ഞെടുക്കാൻ എനിക്ക് തോന്നിയത് എന്ന ചിന്തയോടെ..
ജോലി ഇല്ലാത്തവർ പതുക്കെ എഴുന്നേറ്റ് കണ്ണു തിരുമി എന്നെ നോക്കി പരിചിത ഭാവത്തിൽ ഒരു ചിരി, റൂമിന് വെളിയിൽ വലിയൊരു ജുബായും മലേഷ്യൻ കള്ളി മുണ്ടും ഒരു വെള്ള തൊപ്പിയും ധരിച്ച് അസലാമു അലൈക്കും എന്ന സ്നേഹത്തോടെയുള്ള അഭിവാദനത്തോടെ ചിരിച്ചുകൊണ്ടദ്ദേഹം വന്നു, എന്തോ അസഹ്യമായ ആ അവസ്ഥയിൽ സ്നേഹത്തോടെയുള്ള ആ പുഞ്ചിരി വല്ലാത്തൊരു ആശ്വാസമായിരുന്നു, യാത്രാ ക്ഷീണവും മറ്റും എന്നെ ഉറക്കത്തിലേക്ക് നയിച്ചിരുന്നു അതൊന്നും വകവെയ്ക്കാതെ അദ്ദേഹം എന്നെ ഒരാളെ ഏല്പിച്ചു കൊണ്ട് പറഞ്ഞു “ ഇവനെ ബോംബെ നഗരമൊന്ന് കാണിച്ചുകൊടുക്കൂ… അദ്ദേഹവുമായി ഹുക്കുപൊട്ടിയ പാന്റ്സുമിട്ട് സ്വപ്ന നഗരിയായ ബോംബെ കാണാൻ പുറപ്പെട്ടു ഏതല്ലാം നമ്പറുകൾ പറഞ്ഞ് പല ബസ്സുകളിലായി ബോംബെ ചുറ്റി സഞ്ചരിച്ചു പല സ്ഥലങ്ങളും കറങ്ങിയെങ്കിലും അതൊന്നും എന്റെ മനസ്സിൽ ആനന്ദം പോയിട്ടൊരു ആസ്വദനം പോലുമുണ്ടായില്ല പകരം അരോചകമായിരുന്നു, സമ്പാദിക്കണമെന്ന ചിന്തയേക്കാൾ ഭാഷ പഠിയ്ക്കണമെന്ന അതിയായ മോഹം എല്ലാ അതിരൂക്ഷ ഗന്ധത്തിൽ നിന്നും ഞാൻ അക്ഷമനായി ബോംബെ നഗരത്തെ ആസ്വാദനത്തിന്റെ മേഖലയിലേക്ക് മനസ്സിനെ നയിച്ചു.…

Saturday, October 23, 2010

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.

എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.

എന്റെ പ്രൈമറി പഠനകാലത്തെ സഹപാഠികളിൽ അധികവും പൊന്നാനി അഴിക്കൽ പ്രദേശത്തുള്ള മത്സ്യ തൊഴിലാളികളുടെ മക്കൾ , ചങ്ങാതിമാരിൽ അധികം അവർ തന്നെയായിരുന്നു എന്തോ ഇവിടെ നിന്ന് വരുന്ന് മത്സ്യ തൊഴിലാളികളുടെ മക്കൾക്കും വല്ലാത്തൊരു ധൈര്യവും ശൌര്യവുമുണ്ടായിരുന്നു അവ രണ്ടിലും ഞാനും ഒട്ടും പിറകിലല്ലാത്തതിനാൽ സജാതീയ ദ്രുവങ്ങൾ തമ്മിലുള്ള വികർഷണം സ്വാഭാവികമായും ഇവിടെയുമുണ്ടായി, അതിന്റെ പ്രതിഫലനം എന്നും അടിയായിരുന്നു നാടൻ ശൈലിയിൽ പറഞ്ഞാൽ കട്ടയ്ക്ക് കട്ട പൊരുതി നിൽക്കും ഈ സ്വഭാവവുമായാണ് ഞാൻ എട്ടിലേക്ക് കയറി വന്നത് , എം.ഐ.ഹൈസ്ക്കൂളിലാണെങ്കിൽ പല പ്രദേശത്ത് വരുന്ന കുട്ടികളായിരുന്നു അവരിലധികവും വികൃതിയൊന്നുമില്ലാത്ത പാവങ്ങളായിരുന്നു ഇവർക്കാണെങ്കിൽ പൊന്നാനിക്കാരായ പിള്ളേരുടെ കളിച്ചുല്ലസിക്കാൻ പോലും ഭയമായിരുന്നു , ഞാൻ പഠിച്ച സ്കൂളിൽ 100% വും മുസ്ലിം വിദ്യാർത്ഥികളായിരുന്നെങ്കിൽ ഇവിടെ സമാസമം ഹിന്ദു മുസ്ലിം കുട്ടികളായിരുന്നു ശരിക്കും പാവങ്ങളായ ഇവരോട് കയർക്കുക അടികൂടുക (അടികൂടുക എന്നു പറയുന്നതിനേക്കാൾ അടിച്ചിടുക എന്നു പറയുന്നതായിരിക്കും ശരി )പതിവായിരുന്നു ഗുരുത്വ കേട് കൂടിയതിനാലായിരിക്കാം ഹെഡ്മാസ്റ്റർ സെയ്തുട്ടി മാഷ് കൈ രണ്ടും തൂക്കി പിടിച്ച് മുട്ടിന് താഴെ ചൂരൽ കൊണ്ട് അടിച്ച് ഒരു പരുവത്തിലാക്കി ഒരുപക്ഷെ വേദനകൊണ്ട് ഉറക്കെ കരഞ്ഞത് അന്നായിരിക്കാം ഒത്തിരി ദിവസം കാലിൽ ആ പാടുകൾ എന്നെ നോക്കി ചിരിച്ചു, മാഷ് തല്ലിയിന്നൊന്നും ആരോടും പരാതി പറയാനൊക്കില്ലായിരുന്നു, എല്ലാവരേയും എതിർത്ത് പഠിയ്ക്കുന്ന ഞാൻ ആരോട് എന്ത് പറയാൻ, ആ അടി എനിക്ക് അനിവാര്യമായിരുന്നു എന്ന് കാലം വീണ്ടും തെളീയിച്ചു അതോടെ എന്റെ ഗുരുത്വക്കേട് എവിടെ പോയി എന്നെനിക്ക് പോലുമറിയില്ലായിരുന്നു പിന്നീട് ഈ നിമിഷം വരെ തല്ലൂടുക എന്ന പരിപ്പാടി പാടെ നിറുത്തി.

ആരെപോലെ തന്നെ ഞാൻ വളരുന്നതോടൊപ്പം ഒരായിരം ചോദ്യങ്ങളും എന്നോടൊപ്പം വളർന്നു, അവയ്ക്കുള്ള ഉത്തരങ്ങൾ ഭാഗീകമായിട്ടെങ്കിലും പുസ്തകങ്ങളിൽ നിന്നല്ലാം ലഭിച്ചു, സ്കൂൾ ലൈബ്രററിയിലെ നല്ലൊരു പുസ്തക വായനക്കാരനായിരുന്നു അന്ന് ഞാൻ പ്രത്യേകിച്ചിഷ്ടം മതതത്ത്വാധിഷ്ടിതമായ പുസ്തകങ്ങൾക്ക് പുറമെ ഡിൿറ്ററ്റീവ് പുസ്തകങ്ങളോടായിരുന്നു മമത, അതിന് പുറമെ ഇംഗ്ലീഷ് പഠിക്കണമെന്ന് അധിയായ മോഹവും , ഈ മോഹം പൂവണിയാൻ പല ലൊട്ടുലൊടുക്ക് വിദ്യകളും പ്രയോഗിച്ചിരുന്നു, ദിനവും ഒന്നിലധികം പത്രങ്ങൾ വായിക്കുക പതിവായിരുന്നു അതിന് ശേഷം ഇന്ത്യൻ എക്സ്പ്രസും വായിക്കും സ്വാഭാവികമായും പ്രദേശിക കേരളീയ വാർത്തകൾക്ക് മലയാള പത്രവും ഇംഗ്ലീഷ് പത്രവും വാർത്തകൾക്ക് വലിയ സാമ്യം ഉണ്ടായിരുന്നതിനാൽ ഇംഗ്ലീഷ് മനസ്സിലാക്കി വായിക്കാൻ വളരെ എളുപ്പമായിരുന്നു. അത്യാവശ്യം പഠിയ്ക്കാനും മിടുക്കനായിരുന്നു പക്ഷെ പിതാവിന്റേയും തറവാട്ടിലെ അംഗങ്ങളുടേയും എതിർപ്പിനെ അതിജീവിയ്ക്കാൻ ചില സമയത്ത് എനിക്ക് തന്നെ ശക്തി ഇല്ലാതെ വന്നു എങ്കിലും പിടിച്ച് നിന്നു.

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.
എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.