Saturday, October 23, 2010

ഏഴിലെ തോൽവിയും എട്ടിലെ പ്രവേശനവും… വാശിയോടെയുള്ള ജീവിതവും

നാലാം ക്ലാസ് മുതൽ ഒരു ധിക്കാരിയായിട്ടായിരുന്നു എന്റെ പെരുമാറ്റം എല്ലാവരോടും വല്ലാത്ത ദേഷ്യം എങ്കിലും പഠനത്തിൽ അത്ര മോശമാവാതിരിക്കാനും ശ്രമിച്ചു , കലുഷിതമായ ജീവിത സാഹചര്യം പഠനത്തെ വല്ലാതെ ബാധിച്ചിരിന്നു അതുകൊണ്ട് തന്നെ ഏഴിൽ മനോഹരമായി തോറ്റു, അന്നുവരെ എന്റെ പഠനത്തിൽ സഹായിയായിരുന്ന ജബ്ബാർ (അബുഹാജി മകൻ) എട്ടിലേക്ക് ജയിച്ചു കയറിയതോടെ തികച്ചും ഞാൻ ഒറ്റപ്പെട്ടു ഇനി സ്വയം പഠിയ്ക്കുക എന്ന ദൌത്യത്തോടൊപ്പം മറ്റൊരു ഊരാകുടുക്കും .. പിതാവിന്റെ മറ്റൊരു അന്ത്യശാസനം “ഏതായാലും തോറ്റില്ലേ ഇനിയെന്തിന് പഠിക്കയ്ക്കണം,?” എന്റെ തുടർ പഠനത്തെ ഇടങ്കോലിടുമെന്ന് തോന്നിയതിനാൽ ക്ലാസ് ടീച്ചറായിരുന്ന സഫിയ ടീച്ചറോട് വിഷയം അവതരിപ്പിച്ച് ടീച്ചറുടെ ഇടപ്പെടൽ കാരണം പിതാവ് ഒന്ന് തണുത്തു പക്ഷെ എതിർപ്പ് നീങ്ങിയില്ല, അതോടെ പഠിച്ച് ജയിക്കണമെന്ന വാശിയും കൂടി പിന്നെ ഒഴപ്പാൻ അവസരം നൽകാതെ ഏഴിൽ നിന്ന് കര കയറി.
എട്ടിൽ പ്രവേശനം നേടണമെങ്കിൽ പിതാവിന്റെ സഹായം ആവശ്യമായിരുന്നു, വിദ്യാഭ്യാസത്തിന് മുഖം തിരിച്ചുനിൽക്കുന്ന വ്യക്തിയോട് എങ്ങനെ നേരിടണമെന്ന് അന്നത്തെ ഫാറൂഖിന് നന്നായി അറിയാമായിരുന്നു, എനിക്ക് പ്രവേശനം നേടേണ്ടത് എം.ഐ.ഹൈസ്കൂളിലായിരുന്നു അവിടത്തെ പ്യൂൺ സൈനുദ്ധീൻ കുട്ടിക്ക എന്ന എയ്ന്തീൻ കുട്ടിക്ക എന്റെ ഉപ്പാന്റെ അയൽവാസിയും ബഹുമാന്യനുമായൊരു വ്യക്തിയായിരുന്നു അദ്ദേഹം എന്തു പറഞ്ഞാലും എന്റെ ഉപ്പ അനുസരിക്കുമെന്ന് എനിക്കറിയാമായിരുന്നത് കൊണ്ട് , എന്റെ തുടർ പഠന വിഷയം അദ്ദേഹത്തോട് പറഞ്ഞു അദ്ദേഹത്തിന്റെ പരിശ്രമത്താൽ എനിക്ക് എട്ടിലേക്ക് പ്രവേശനം ലഭിച്ചു.

No comments: